വൈക്കം. ഫിഷറീസ് വകുപ്പ് അധികൃതർ ഉദയനാപുരം,തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പാടങ്ങളിലും ഇടത്തോടുകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി സ്ഥാപിച്ച കൂടുകളും മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു. മഴക്കാലം മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ കൂടുകളും കണ്ണിവലിപ്പം കുറഞ്ഞ വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വയലുകളിലും തോടുകളിലും മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന സമയത്ത് മത്സ്യസമ്പത്ത് നശിപ്പിക്കുന്ന തരത്തിൽ അനധികൃത മത്സ്യബന്ധനം നടത്തിയാൽ 15000 രൂപവരെ പിഴയും ആറുമാസംവരെ തടവും ലഭിക്കും. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. പരിശോധനയിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ വി.എസ് പ്രിയാമോൾ, ലൂസി, സ്വാതിഷ്, അഖിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |