കോട്ടയം. മഴ ശക്തി പ്രാപിച്ചതോടെ മൺസൂൺ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയായി. സഞ്ചാരികൾക്കായി കെ.ടി.ഡി.സി റിസോട്ടുകൾ നിരക്ക് കുറഞ്ഞ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു.
കുമരകത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും മദ്ധ്യ വേനലവധിക്കാലത്തേ തിരക്കായിരുന്നു. ഹൗസ് ബോട്ട് മേഖലയും സജീവമായിരുന്നു. കേരളത്തിനകത്തും പുറത്തും നിന്ന് കായൽ സൗന്ദര്യം നുകരാൻ കുടുംബസമേതമാണ് സഞ്ചാരികൾ എത്തിയത്. വിദേശികളിലും കൂടുതൽ ഉത്തേരേന്ത്യൻ സഞ്ചാരികളായിരുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ മൺസൂൺ ആഘോഷിക്കാനും ആയുർവ്വേദ ചികിത്സയ്ക്കുമായി വിദേശ സഞ്ചാരികൾ കൂടുതൽ എത്തുമെന്ന പ്രതീക്ഷയിലാണ് റിസോർട്ടുകൾ പാക്കേജ് പ്രഖ്യാപിച്ചത്.
കെ.ടി.ഡി.സി കുമരകം മൺസൂൺ പാക്കേജ്.
പതിനാല് ഏക്കറിൽ 40 വാട്ടർസ്കേപ്പ് പ്രീമിയം ഡസ്റ്റിനേഷൻ റിസോർട്ട് .
രണ്ടു രാത്രിയും മൂന്നു പകലും എല്ലാ സേവനങ്ങളും അടക്കം 8499 രൂപ.
മൂന്നുപേരിൽ കൂടുതലുണ്ടെങ്കിൽ ഒരോരുത്തർക്കും 1000 രൂപ അധികം.
തീയറ്റർ, ക്ലാസിക്ക്, യു ഷേപ്പ് സൗകര്യമുള്ള കോൺഫറൻസ് ഹാളുകൾ.
മസാജിനും സുഖചികിത്സയ്ക്കുമായി ഡോക്ടർമാരുള്ള ആയുർവ്വേദകേന്ദ്രം.
കായൽ സൗന്ദര്യം നുകരുന്നതിന് പ്രത്യേക നിരക്കിൽഹൗസ് ബോട്ട്.
ഗ്രാമത്തെ അറിയാൻ ഉത്തരവാദിത്വ ടൂറിസം ടീമിന്റെ സേവനങ്ങൾ.
ദേശാടനപക്ഷികൾ അടക്കമുള്ള പക്ഷി സങ്കേതം കണ്ടാസ്വദിക്കാം.
തങ്ങുന്നവർക്ക് നാടൻ കലാരൂപങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം.
ജൂൺ മുതൽ സെപ്തംബർ വരെ 4 മാസം മൺസൂൺ പാക്കേജ് തുടരും
കുമരകം ഉത്തരവാദിത്വ ടൂറിസം കോ ഒാർഡിനേറ്റർ ഭഗത് സിംഗ് പറയുന്നു.
മൺസൂൺ ടൂറിസം ആസ്വദിക്കാനും ആയുർവ്വേദ ചികിത്സക്കും മറ്റുമായി അറബികളാണ് കുമരകത്ത് കൂടുതൽ വരുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ കുടൂതൽ വിദേശികളെ പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കുമരകത്തെ ഗ്രാമീണ ജീവിതം ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |