SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.49 AM IST

മിറ്റേരയിലെ മരണം: രേഖകൾ പിടിച്ചെടുത്തു

hos

കോട്ടയം. തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ഹയർസെക്കൻ‌‌ഡറി അദ്ധ്യാപിക പേരൂർ തച്ചനാട്ട് ലക്ഷ്മി മരിച്ച സംഭവുമായി ബന്ധപ്പെട്ട് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ രേഖകൾ പിടിച്ചെടുത്തു. ആശുപത്രിയിലെ ഡോ.ജയ്‌പാൽ ജോൺസൺ, ഡോ.പ്രഭാ ജയ്‌പാൽ, ഡോ.ബനീഷ് കെ.പി എന്നിവർക്കെതിരാണ് കേസ്. ആദ്യം സഹകരിക്കാതിരുന്നതിനെ തുടർന്ന് പൊലീസ് സംരക്ഷണയോടെയാണ് രേഖകൾ പിടിച്ചെടുത്തത്.

2020 ഏപ്രിൽ 20നായിരുന്നു ലക്ഷ്മിയുടെ മരണം. ആശുപത്രിക്ക് ഗുരതര വീഴ്ചയുണ്ടായെന്ന് സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടും കേസ് അട്ടിമറിക്കാൻ ഡി.എം.ഒ അടക്കമുള്ളവർ ഇടപെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.ഒ ഡോ.എൻ.പ്രിയ കൺവീനറായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെങ്കിലും ആശുപത്രിയെ വെള്ളപൂശുകയായിരുന്നു. ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട് എടുത്തു പറഞ്ഞു കൊണ്ട് തന്നെ ആശുപത്രിക്ക് വീഴ്ചയില്ലെന്ന വിചിത്ര തീരുമാനമാണ് മെഡിക്കൽ ബോർഡ് കൈക്കൊണ്ടത്. ഇതിനിടെയാണ് ഭർത്താവ് ലക്ഷ്‌മിയുടെ ഭർത്താവ് അഡ്വ.ടി.എൻ.രാജേഷ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. രാജേഷ് ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മിഷൻ, ആശുപത്രി അധികൃതർ പൊലീസിന് നൽകാത്ത രേഖകൾ ആവശ്യപ്പെടുകയായിരുന്നു. സഹകരിച്ചില്ലെങ്കിൽ രേഖകൾ പൊലീസ് സഹായത്തോടെ പിടിച്ചെടുക്കാൻ അഭിഭാഷക കമ്മിഷണറായി എം.കെ.നിഥിനെയും ചുമതലപ്പെടുത്തിയിരുന്നു.

പ്രസവ ശേഷം രക്ത സ്രാവമുണ്ടാകുമെന്ന് ഉറപ്പായിട്ടും ലേബർ റൂമിൽ രക്തമോ, പ്ലാസ്മയോ കരുതുകയോ നൽകുകയോ ചെയ്തില്ലെന്നും പ്രസവം നടന്നപ്പോൾ ലക്ഷ്മിയുടെ അവസ്ഥ ഗുരുതരമായിരുന്നെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള സാദ്ധ്യതകൾ പരിശോധിക്കാതെ രണ്ട് മിനിറ്റിനുള്ളിൽ ഡോക്ടർ ആശുപത്രി വിട്ടെന്നും മെറ്റേണൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് സാധൂകരിക്കുന്ന രേഖകളാണ് അഭിഭാഷക കമ്മിഷൻ പിടിച്ചെടുത്തത്.

അഡ്വ.ടി.എൻ.രാജേഷ് പറയുന്നു.

'' മിറ്റേര മാനേജ്മെന്റ് സർവ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുത്''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HOS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.