കോട്ടയം . അക്ഷരനഗരിയെന്ന വിശേഷണത്തെ അന്വർത്ഥമാക്കി പത്താംക്ലാസ് പരീക്ഷയിൽ കോട്ടയം മിന്നുന്ന വിജയം നേടി. കൊവിഡ് ഉയർത്തിയ പ്രതിസന്ധിഘട്ടത്തിലും പരീക്ഷ എഴുതിയവരിൽ 99.07 ശതമാനം പേരും വിജയിച്ചു. പാലാ സംസ്ഥാനത്തെ ഏറ്റവും വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം തുടർച്ചയായി രണ്ടാം തവണയും സ്വന്തമാക്കി. ജില്ലയിലെ 1843 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 466 ആറ് ആൺകുട്ടികളും 1377 പെൺകുട്ടികളും ഉൾപ്പെടും. കൊവിഡ് മൂലം തുടക്കം ഓൺലൈനിലും നവംബറിന് ശേഷം സമ്പൂർണ ഓഫ് ലൈനിലുമായിരുന്നു ക്ളാസുകൾ. സംസ്ഥാന തലത്തിൽ മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത് ജില്ലയിലും പ്രതിഫലിച്ചു. വിജയ ശതമാനത്തിൽ സംസ്ഥാനതലത്തിൽ കഴിഞ്ഞ തവണ ജില്ല നാലാമതായിരുന്നെങ്കിൽ ഇക്കുറി മൂന്നാം സ്ഥാനം നേടി. പരീക്ഷയെഴുതിയ 19452 പേരിൽ 19393 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുഴുവൻ എ പ്ളസ് നേടിയവരിൽ ഏറെയും കോട്ടയം ഉപജില്ലയിലാണ്. 59 പേരാണ് പരാജയപ്പെട്ടത്. സമ്പൂർണ എ പ്ലസുകാരുടെയും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണവും റെക്കാഡാണ്. ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളും നൂറുമേനി സ്വന്തമാക്കി. കഴിഞ്ഞ വർഷം 99.75 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞതവണ 5,278 പേർക്കായിരുന്നു എല്ലാ വിഷയത്തിനും എ പ്ളസ്.
വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള എപ്ലസ് കണക്ക്
പാലാ . 481.
കാഞ്ഞിരപ്പള്ളി . 424.
കോട്ടയം . 623.
കടുത്തുരുത്തി . 315.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |