കാഞ്ഞിരപ്പള്ളി. സ്വത്ത് തർക്കത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി കരിമ്പിനാൽ ജോർജ് കുര്യൻ സഹോദരനേയും അമ്മാവനേയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ മാർച്ച് 8നായിരുന്നു സംഭവം. 84 ദിവസത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കരുതിക്കൂട്ടി കൊലപാതകം നടത്തുക, വീട് കയറി അക്രമിക്കുക, അസഭ്യം പറയുക,ഭീഷണിപ്പെടുത്തുക, ലൈസൻസ് ഉള്ള തോക്ക് കൊലപാതകത്തിന് ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിയുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ജോർജ്ജ് കുര്യന്റെ ഇളയ സഹോദരൻ മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), അമ്മാവൻ കൂട്ടിക്കൽ പൊട്ടൻകുളം മാത്യു സ്‌കറിയ (75) എന്നിവരാണ് കൊല്ലപ്പെട്ടത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |