കോട്ടയം. പത്താം ക്ളാസ് പാസായവരുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ളസ് വൺ സീറ്റുകളുള്ളതിനാൽ അഡ്മിഷന് വേണ്ടി പരക്കംപായേണ്ടി വരില്ല. പാസായ എല്ലാവരും അഡ്മിഷൻ നേടിക്കഴിഞ്ഞാലും സീറ്റുകൾ ഒഴിഞ്ഞു കിടക്കും. സേ പരീക്ഷ പൂർത്തിയാവുന്നതോടെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വരുന്നതോടെയും അപേക്ഷകരുടെ എണ്ണം കൂടും.
ജില്ലയിൽ ഇക്കുറി 99.07 ശതമാനം പേരാണ് വിജയിച്ചത്. പരീക്ഷയെഴുതിയ 19452 പേരിൽ 19393 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. രണ്ടായിരത്തോളം സീറ്റുകൾ അധികമാണെന്നാണ് കണക്കുകൾ. എല്ലാ വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കില്ല. വലിയൊരു ശതമാനം ഐ.ടി.ഐ, പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ എന്നിവയിലേയ്ക്ക് തിരിയും. കഴിഞ്ഞ വർഷം വിജയശതമാനം കൂടിയതിനാൽ സീറ്റുകളിൽ വർദ്ധന വരുത്തിയിരുന്നു. ഏകജാലകം വഴിയാവും പ്രവേശനം. കൂടാതെ സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിവ വഴിയും അഡ്മിഷൻ നടക്കും. ഒരു ബാച്ചിൽ 50 വിദ്യാർത്ഥികൾ എന്ന നിലയിലാവും അഡ്മിഷൻ.
എസ്.എസ്.എൽ.സി ജയിച്ചവർ.19393.
ഹയർ സെക്കൻഡറി സ്‌കൂളുകൾ.134.
സർക്കാർ. 71.
എയ്ഡഡ്. 64.
അൺ എയ്ഡഡ് .213.
റസിഡൻഷ്യൽ . 1.
വി.എച്ച്.എസ്.ഇ 36.
ഹ്യൂമാനിറ്റീസിനും ഡിമാൻഡ്.
കഴിഞ്ഞ തവണ സയൻസ് ഗ്രൂപ്പിനായിരുന്നു ഡിമാൻഡെങ്കിൽ ഇക്കുറി സയൻസിനൊപ്പം ഹ്യുമാനിറ്റീസിനും ഡിമാൻഡാണ്. ഏകജാലകം വഴിയാണ് പ്രവേശനമെങ്കിലും, മാനേജ്‌മെന്റ് ക്വാട്ടവഴിയും സീറ്റ് ഉറപ്പിക്കാനുള്ള രക്ഷിതാക്കളുടെ തത്രപ്പാട് ആരംഭിച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ ടി.കെ.അനിൽകുമാർ ഉറപ്പു പറയുന്നു.
''ജില്ലയിൽ ആവശ്യത്തിലധികം പ്ലസ് വൺ സീറ്റുകൾ ലഭ്യമാണ്. ഒരാൾ പോലും സീറ്റ് ലഭിക്കാതെ മാറിനിൽക്കേണ്ടി വരില്ല. സീറ്റ് സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ല''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |