കോട്ടയം. സൈന്യത്തിലേയ്ക്കുളള നിയമന പദ്ധതിയായ അഗ്‌നിപഥിനെതിരെ മഹാത്മാഗാന്ധി സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിയ പ്രതിഷേധ സമരം സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ പറഞ്ഞു. സൈന്യത്തിൽ യുവാക്കൾക്ക് അവസരം നൽകുന്ന അഭിമാന പദ്ധതിയെ പരസ്യമായി വെല്ലുവളിച്ച് സർവകലാശാല ആസ്ഥാനം കേന്ദ്രസർക്കാർ വിരുദ്ധ സമര വേദിയാക്കുകയായിരുന്നു. ഇത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. ഒറ്റപ്പെട്ട സംഭവമായി കാണാനും കഴിയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ആസൂത്രിത നീക്കത്തിൽ പങ്കെടുത്തവർക്കെതിരെ കർശന നടപടി എടുക്കണം. ശക്തമായ സമരത്തിനൊപ്പം നിയമ നടപടികളുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്നും ലിജിൻലാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |