SignIn
Kerala Kaumudi Online
Thursday, 25 April 2024 3.17 PM IST

ജില്ലാ വികസന സമിതിയിൽ വിമർശനം. മഴക്കാല മുന്നൊരുക്കം ഇഴയുന്നു.

rain

കോട്ടയം. മഴക്കാല മുന്നൊരുക്കം ഇഴയുന്നതിൽ ജില്ലാ വികസന സമിതി യോഗത്തിൽ വിമർശനം. പദ്ധതികൾ പലതും കാരണമില്ലാതെ മന്ദഗതിയിലാകുന്നതും ചർച്ചയായി. ഇക്കാര്യം പരിഹരിക്കണമെന്നും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വകുപ്പുമേധാവികൾ ശ്രദ്ധപുലർത്തണമെന്നും ജനപ്രതിനിധികൾ നിർദേശിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയുള്ള പദ്ധതികൾ, ചാമംപതാൽ ഗവൺമെന്റ് സ്‌കൂൾ, നെടുംകുന്നം ഗവൺമെന്റ് സ്‌കൂൾ, കൊടുങ്ങൂർ സ്‌കൂൾ, നെടുംകുന്നം ടൗൺ സ്‌കൂൾ എന്നിവയുടെ നിർമാണ പുരോഗതി ചീഫ് വിപ്പ് ആരാഞ്ഞു. അടുത്ത ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പു തന്നെ 26ാം മൈൽ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കണമെന്നും മണിമല പഞ്ചായത്തിലേക്കു കുടിവെള്ള പൈപ്പ് ലൈൻ പാലത്തിലൂടെ സ്ഥാപിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം കെ.എസ്.ആർ.ടി.സി.ബസ് ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിലെ വിവിധ റോഡുകളിലെ കുഴികൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ അപകടം വർദ്ധിക്കുമെന്നും സത്വരനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഉടൻ ലഭ്യമാക്കണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. അക്കൗണ്ട് നമ്പരിലെ പിഴവു മൂലം നഷ്ടപരിഹാരം ലഭിക്കാത്ത 84 പേർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്ന് കളക്ടർ മറുപടി നൽകി. എരുമേലി, പൂഞ്ഞാർ തെക്കേക്കര, മുണ്ടക്കയം വില്ലേജ് ഓഫീസുകളുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
ചങ്ങനാശേരിയിൽ നിറുത്തിവച്ച ബോട്ട് സർവീസുകൾ പുനഃസ്ഥാപിച്ച് വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും യാത്രാദുരിതം ലഘൂകരിക്കണമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ.ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി പൂർത്തീകരിച്ച ഒരു ബോട്ട് സർവീസ് ആരംഭിച്ചതായി ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാലാ ജനറൽ ആശുപത്രിയിൽ കണ്ണുരോഗ വിഭാഗം ശസ്ത്രക്രിയ മുറി പ്രവർത്തനയോഗ്യമല്ലെന്നും നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴികാടൻ എം.പി.യുടെ പ്രതിനിധി അഡ്വ.സിബി വെട്ടൂർ പറഞ്ഞു. ഏറ്റുമാനൂർ സർക്കാർ ആശുപത്രി പരിസരത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന വാട്ടർ ടാങ്ക് പൊളിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ച പദ്ധതി തുകയുടെ വിനിയോഗ പുരോഗതി വിലയിരുത്തി.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് റിസർച്ച് ഓഫീസർ ടോം ജോസ് പദ്ധതി പുരോഗതി റിപ്പോർട്ടവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.