SignIn
Kerala Kaumudi Online
Saturday, 20 April 2024 3.13 AM IST

തിരുനക്കര ക്ഷേത്രക്കുളം നശിക്കുന്നു.

sad

കോട്ടയം. കാടുപിടിച്ചും മാലിന്യങ്ങൾ തള്ളിയും തിട്ടകൾ ഇടിഞ്ഞും തിരുനക്കര ക്ഷേത്രക്കുളം ജീർണാവസ്ഥയിലായി. തിരുനക്കര തേവർ രണ്ട് ഉത്സവങ്ങൾക്ക് ആറാടുന്ന കടവാണിത്. ഇപ്പോൾ കൊടിയേറിയ ആനി ഉത്സവത്തിന്റെ ആറാട്ട് നാളെയാണ്.

ദേവസ്വം ബോർഡ് കമ്മിഷണർ ഒാഫീസിനോട് ചേർന്നുള്ള ക്ഷേത്രക്കുളത്തിന്റെ പടികൾക്ക് സമീപം കാട്ടുവള്ളികൾ പടർന്നു കിടക്കുകയാണ്. വെള്ളത്തിലിറങ്ങിയാൽ വള്ളികൾ കാലിൽ ചുറ്റും. തിരിച്ചുകയറാൻ പ്രയാസപ്പെടും. ഇതേക്കുറിച്ചറിയാതെ പുറത്തുനിന്നെത്തിയ അയ്യപ്പഭക്തരും മറ്റും കുളത്തിലിറങ്ങി മരണമടഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി സംവിധാനമില്ലാത്തതിനാൽ അപകട സാദ്ധ്യതയുമേറി.

ഇങ്ങോട്ടുള്ള പടികൾ വൃത്തിഹീനമാണ്. തിരുനക്കര മഹാദേവക്ഷേത്രം നിർമ്മിച്ച തെക്കുംകൂർ രാജാക്കന്മാരാണ് നഗരമദ്ധ്യത്തിൽ ദീർഘ ചതുരത്തിലുള്ള വലിയ കുളവും നിർമിച്ചത്. പഴയ കാലത്ത് കോട്ടയം നഗരവാസികളും ക്ഷേത്ര ദർശനത്തുന്നവരും കുളിക്കാൻ ഉപയോഗിച്ചിരുന്നു. ദേവസ്വം കമ്മീഷണറോഫീസിന്റെ മൂക്കിന് താഴെയായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതാണ് ഇപ്പോഴത്തെ ദു:സ്ഥിതിക്കു കാരണം. കുളം വൃത്തിയാക്കി അറ്റകുറ്റ പണി നടത്താൻ ഫണ്ടില്ലെന്നു പറഞ്ഞ് കൈമലർത്തുകയാണ് ദേവസ്വം ബോർഡ്. ജീർണാവസ്ഥയിലായിരുന്ന നാല് ക്ഷേത്രഗോപുരങ്ങളും ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് സമീപകാലത്ത് നവീകരിച്ചത്.

ജലനിരപ്പ് ഉയർന്നാൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള ചാലു വരെ ഉണ്ടായിരുന്നത് മൂടി കിടക്കുകയാണ് . മാലിന്യങ്ങൾ നീക്കി കുളം വൃത്തിയാക്കിയ ശേഷം ചുറ്റം ക്ഷേത്രാവശ്യത്തിനുള്ള പൂക്കളും കൂവളവും തുളസിയും മറ്റും വച്ചു പിടിപ്പിച്ച് സംരക്ഷിക്കാവുന്നതാണ്.

12 വർഷം മുമ്പാണ് ക്ഷേത്രക്കുളം വറ്റിച്ച് ചെളി വാരി വൃത്തിയാക്കിയതും തകർന്ന ചുറ്റുമതിലും കൽപ്പടവുകളും കെട്ടിസംരക്ഷിച്ചതും. പിന്നീട് ദേവസ്വം അധികൃതർ തിരി‌ഞ്ഞു നോക്കിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ള കുളവും തീർത്ഥകിണറും സംരക്ഷിക്കണം. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് കൈ മലർത്തിയിട്ട് കാര്യമില്ലെന്ന് മുൻ ഉപദേശകസമിതി പ്രസിഡന്റും ഇപ്പോൾ നഗരസഭാ വൈസ് ചെയർമാനുമായ ബി.ഗോപകുമാർ പറഞ്ഞു.

വൃത്തിയാക്കിയിട്ട് 12 വർഷം.

തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് പറയുന്നു.

ആറാട്ടു കടവിന് കുഴപ്പമില്ല. അമ്പലക്കുളത്തിന് ചുറ്റുമുള്ള കാടുകൾ വെട്ടി മാറ്റണം. അഗസ്ത്യകുളം ഭാഗം വൃത്തിയാക്കണം. സമീപ വാസികൾ മാലിന്യം ഇടാതെ നോക്കണം. പായലും വെള്ളത്തിലെ വള്ളിച്ചെടികളും അപകടകാരികളാണ്. ഇവ നീക്കം ചെയ്യണം. ഉന്നത ദേവസ്വം ബോർഡ് അധികൃതർക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.