കോട്ടയം: ഇനി ഇങ്ങനെ പറ്റില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് ജില്ലയിലെ പ്രഥമാദ്ധ്യാപകർ. അരി മാത്രം സർക്കാർ തരും. രണ്ടു തരം കറികളും ആഴ്ചയിലൊരിക്കൽ മുട്ടയും പാലുമൊക്കെ വിളമ്പണം. ഒരു കുട്ടിക്ക് കിട്ടുന്നത് വെറും എട്ടുരൂപ. മിച്ചം വരുന്ന പണം പ്രഥമാദ്ധ്യാപകർ കീശയിൽ നിന്ന് മുടക്കണം.
കഴിഞ്ഞ വർഷമാണ് തുക വർദ്ധിപ്പിച്ച് എട്ടു രൂപയാക്കിയത്. എന്നാൽ, ഇതിനു ശേഷം പാചക വാതകം, പലവ്യഞ്ജനം, പച്ചക്കറി, മുട്ട എന്നിവയുടെ വില ഇരട്ടിയോളം വർദ്ധിച്ചു. രാവിലെ പച്ചക്കറിയുമായി സ്കൂളിൽ പോകേണ്ട അവസ്ഥയാണ്. വിലക്കുറവ് നോക്കി വാങ്ങിയാലും സാധനം മോശമെങ്കിൽ പരാതി ഉയരും. സ്വന്തമായി സ്ഥല സൗകര്യമുള്ള സ്‌കൂളുകളിൽ കുട്ടികളുടെ സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. വാഴക്കുലയും ചേനയും ചേമ്പുമൊക്കെയായി അയൽവാസികളുടെ പറമ്പിൽ നിന്ന് ശേഖരിച്ചാണ് സ്കൂളുകളിലേയ്ക്ക് പോകുന്നത്. അദ്ധ്യയനം ആരംഭിച്ചതോടെ ശരാശരി 20000 രൂപയ്ക്ക് മുകളിൽ ചെലവാണ് ഓരോ പ്രഥമാദ്ധ്യാപകനും. ഉച്ചഭക്ഷണത്തിനുള്ള തുക ഇതുവരെ അനുവദിച്ചിട്ടുമില്ല
ബസിന്റെ കാശും കൈയിൽ നിന്ന്.
ഈ വർഷം പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവർക്ക് അംഗീകാരം വൈകുന്നതിനാൽ പഴയ ശമ്പളമേ ലഭിക്കൂ. കുട്ടികളെ പിടിച്ചു നിറുത്താൻ ഭൂരിഭാഗം സ്‌കൂളുകളും സ്‌കൂൾ ബസുകൾ ഓടിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ചെലവിലാണിത്. പല പ്രൈമറി സ്‌കൂളുകളിലും പ്രഥമാദ്ധ്യാപകൻ മാത്രമാകും സ്ഥിര നിയമനത്തിലുള്ളത്. ഈ സാഹചര്യത്തിൽ ബസ്സിനാവശ്യമായ പണവും ഇദ്ദേഹം മാത്രം കണ്ടെത്തണം.
ഒരു കുട്ടിക്കായി സർക്കാർ
കൊടുക്കുന്നത്: 8 രൂപ.
ജില്ലയിലെ ഒരു പ്രഥമാദ്ധ്യാപകനായ നാരായണൻ പറയുന്നു.
ഇത്തരത്തിൽ ഇനി മുന്നോട്ടു പോകാനാവില്ല. ഭക്ഷണം കൊടുക്കുമെന്ന് വീമ്പുപറയുകയും എന്നാൽ ആവശ്യമായ തുക അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് സർക്കാർ പാവപ്പെട്ട കുട്ടികളോടു കാണിക്കുന്ന അനീതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |