കോട്ടയം . കനത്ത മഴയിലും കരിക്ക് വിപണിയിൽ ഡിമാൻഡേറുകയാണ്. പകൽ സമയത്തെ ചൂടിനെ പ്രതിരോധിക്കുന്നതിനായി കരിക്ക് കുടിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. വേനൽക്കാലത്തിന് സമാനമായ രീതിയിലാണ് വിപണി. കുമരകം, ആർ ബ്ലോക്ക് തുടങ്ങിയ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നുമാണ് വിപണിയിലേക്ക് കരിക്ക് എത്തുന്നത്. 50 രൂപയാണ് വില. ചെന്തെങ്ങിന്റേത് ഉണ്ടെങ്കിലും നാടൻ ഇളനീരാണ് കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. വാഹനങ്ങളിലും ചെറിയ തട്ടുകൾ ക്രമീകരിച്ചുമാണ് വില്പന. എ.സി.റോഡ്, എം.സി റോഡ്, വാഴൂർ റോഡ്, റെയിൽവേ റോഡ്, ബൈപ്പാസ് റോഡുകൾ എന്നിവിടങ്ങളിലെല്ലാം കരിക്ക് കച്ചവടക്കാരെ കാണാം.
സുരക്ഷിതമായ പാനീയം.
കൊവിഡ് കാലമായതിനാൽ കൈകൊണ്ട് തൊടാതെ ലഭിക്കുന്ന ശീതളപാനീയം എന്നതാണ് കരിക്കിനെ ജനപ്രിയമാക്കുന്നത്. മറ്റ് ശീതളപാനീയങ്ങളേക്കാൾ വില അല്പം കൂടുതലാണെങ്കിലും സുരക്ഷിതത്വം മുൻനിറുത്തി പലരും ഇതുതന്നെ വാങ്ങും. കാറിലും മറ്റും പോകുന്ന ദീർഘദൂര യാത്രികരാണ് കൂടുതൽ ആവശ്യക്കാർ. തിരക്കില്ലാത്തയിടങ്ങളിലെ കരിക്ക് കടങ്ങളിൽ വാഹനം നിറുത്തി കുടിച്ചിട്ടു പോകാൻ എളപ്പവുമാണ്. ദാഹമകറ്റുന്നതിനൊപ്പം ഇളം കാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും കരിക്കിന്റെ സവിശേഷതയാണ്.
കരിക്കിന്റെ ഗുണങ്ങൾ.
പ്രതിരോധശേഷി കൂട്ടും
തടി കറയ്ക്കാൻ നല്ലത്.
കിഡ്‌നി ശുദ്ധീകരിക്കും.
ത്വക്ക് രോഗം കുറയ്ക്കും.
വയറ് ശുദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |