SignIn
Kerala Kaumudi Online
Thursday, 25 April 2024 12.16 PM IST

കൈപ്പുഴക്കാറ്റ് പറയും സൗന്ദര്യത്തിന്റേയും, അവഗണനയുടെയും കഥ.

kaipuzha

ഏറ്റുമാനൂർ . ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി ഉയർത്തപ്പെട്ട നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും മനോഹരമായ പ്രദേശം ഏതെന്ന് ചോദിച്ചാൽ ഒറ്റയുത്തരമേയുള്ളൂ. കൈപ്പുഴ. പച്ച പരവതാനി വിരിച്ച കണ്ണെത്താത്ത ദൂരത്താേളം പരന്നുകിടക്കുന്ന പാടശേഖരവും, ഇളം കാറ്റും യാത്രക്കാരുടെ മിഴിയും മനസ്സും നിറയ്ക്കും. നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്. ചൂണ്ടകളുമായി എത്തി പാടത്തോട് ചേർന്നുള്ള കൈത്തോടുകളിൽ നിന്ന് മീൻ പിടിക്കാൻ കുട്ടികളും മുതിർന്നവരുമുൾപ്പടെ എത്തുന്നുണ്ട്. നാടൻ കാരിയും, വരാലും അടങ്ങുന്ന മത്സ്യ സമ്പത്തിന്റെ വിളനിലം കൂടിയാണ് കൈപ്പുഴ കാറ്റെന്ന ഈ പാടശേഖരം. അരിയുത്പാദനത്തിൽ സ്വയം പര്യാപ്തത തെളിയച്ച നീണ്ടൂരിന്റെ തനത് സ്വാദായ നീണ്ടൂർ റൈസിന്റെ വിളഭൂമിയായ ഈ പാടശേഖരം യാത്രികരുടെ ഇഷ്ടസങ്കേതങ്ങളിൽ ഒന്നായി മാറി.

കർഷകന് പറയാനുള്ളത് അവഗണനയുടെ കാറ്റ്.

മഴയേറിയാൽ മട വീണ് കൃഷി നശിക്കുമോ എന്ന് ഭയന്ന് രാവിനെ പകലാക്കി ചെളി കുത്തി മട ഉയർത്തിയ കർഷകന്റെ വിയർപ്പിന്റെ വില പോക്കറ്റിലാക്കുന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അടവുനയത്തിന്റെ കഥ കാറ്റേൽക്കുമ്പാേൾ നമുക്ക് അനുഭവിക്കാം.

മഴ എത്തും മുൻപ് മട ഉയർത്താൻ കൃഷിവകുപ്പ് കരാറേൽപ്പിക്കാറുള്ള പതിവ് കാലങ്ങളായിട്ടുള്ളതാണ്. ലക്ഷങ്ങളാണ് കരാറുകാർ ഇതുവഴി തട്ടുന്നത്. നട്ട ഞാറ് മടവീണ് വെള്ളം കയറി നശിക്കുന്നത് കൃഷിഭവനിൽ അറിയിച്ചാൽ അത് റിപ്പോർട്ട് ചെയ്യാൻ വൈമുഖ്യമുള്ള ഉദ്യോഗസ്ഥരുടെ കഥയും കൈപ്പുഴക്കാറ്റ് പറയും. മത്സ്യ സമ്പത്ത് തിന്നു തീർക്കുന്ന എണ്ണമറ്റ നീർക്കാക്കൾ ശാപമായി മാറിയ കഥവേറെ.

നിലംപൊത്താം ഈ ട്രാൻസ്ഫോമർ.

എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന സ്ഥിതിയിൽ നിൽക്കുന്ന ട്രാൻസ്‌ഫോമർ സ്ഥാപിച്ചിരിക്കുന്നെ വൈദ്യുതിത്തുണുകളും അവഗണനയുടെ പ്രധാന കാഴ്ചയാണ്. പാടത്തിൽ അധികമായി വരുന്ന വെള്ളം പമ്പ് ചെയ്ത് തോട്ടിലൊഴുക്കുന്നതിനായി എത്തിക്കുന്ന വൈദ്യുതി പ്രസരിപ്പിക്കേണ്ട ട്രാൻസ്‌ഫോമറാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.