SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.53 AM IST

വേഗ ഇനിയും വൈകും.

boat

കോട്ടയം: കുറഞ്ഞ ചെലവിൽ എ.സി ബോട്ടിലെ യാത്ര ആസ്വദിക്കാൻ കോട്ടയംകാർ ഇനിയും കാത്തിരിക്കണം. കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമൊക്കെ സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളുമൊക്കെ ഈടാക്കുമ്പോൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് എ.സി ബോട്ടിൽ കായൽ ഭംഗി ആസ്വദിക്കാനായാണ് ജലഗതാഗത വകുപ്പ് വേഗ ബോട്ട് അവതരിപ്പിച്ചത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കുകയും അതുവഴിയുള്ള ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിൽ വേഗ സർവീസ് വിജയകരമാണ്. ഇത്തവണത്തെ ഓണത്തിന് വേഗ ബോട്ട് കോട്ടയത്ത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വീണ്ടും വൈകുമെന്നാണ് അധികൃതർ പറയുന്നത്. 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ സുരക്ഷിതമായ ബോട്ട് യാത്രയാണ് ജലഗതാഗത വകുപ്പ് വേഗ സർവീസിലൂടെ ആലപ്പുഴയിൽ ഒരുക്കിയിരിക്കുന്നത്.

വേഗയുടെ പ്രത്യേകത.

120 പേർക്ക് ഒരേസമയം സുഖകരമായി യാത്ര ചെയ്യാം.

കുമരകം മുതൽ ആലപ്പുഴ വരെ കായൽ ഭംഗി നുകരാം.

എ.സി സീറ്റുകൾ, നോൺ എ.സി സീറ്റുകൾ ഉണ്ടാകും.

നാടൻ ഭക്ഷണങ്ങൾ യാത്രയുടെ മറ്റൊരു ആകർഷണം.

കുമരകം, മുഹമ്മ ബണ്ട്, പാതിരാമണൽ സന്ദർശിക്കാം.

കണ്ടക്ടഡ് ടൂർ ട്രിപ്പും വൺഡേ ട്രിപ്പും ഏർപ്പാടാക്കാനുകും.

ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറയുന്നു.

കോട്ടയത്തേയ്ക്കുള്ള പുതിയ ബോട്ടിന്റെ പ്ലാൻ റെഡിയായിട്ടുണ്ട്. നിർമ്മാണം പൂർത്തിയായാലുടൻ സർവീസ് ആരംഭിക്കും. 18 മാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BOAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.