SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.18 PM IST

മഴ പെയ്യുമോ, കാറ്റു വീശുമോ? സ്കൂളിലറിയാം .

school

കോട്ടയം. ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ ഇനി കുട്ടികളും. കേരള സ്‌കൂൾ വെതർ സ്‌റ്റേഷൻ പദ്ധതിയിലൂടെ ജില്ലയിലെ 12 സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് കാലാവസ്ഥ നിരീക്ഷകരാകുന്നത്. ജോഗ്രഫി പഠനവിഷയമായുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ വെതർ സ്‌റ്റേഷൻ സ്ഥാപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ സാദ്ധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വിദ്യാർത്ഥികൾക്ക് പദ്ധതിയിലൂടെ അവസരമൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ 100ദിന കർമ പരിപാടിയിലുൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്‌കൂളിൽ പദ്ധതി നടപ്പാക്കാൻ 90000 രൂപയാണ് ചെലവ്.
മഴയുടെ തോത് അളക്കാനുള്ള മഴമാപിനി മുതൽ രണ്ടു സമയങ്ങൾക്കിടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താനുള്ള സിക്‌സ് മാക്‌സിമം, മിനിമം തെർമോമീറ്റർ ഉൾപ്പെടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്‌കൂളുകളിൽ സജ്ജീകരിക്കുന്നത്.

പെരുവ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച വെതർ സ്‌റ്റേഷനിൽ വിദ്യാർത്ഥികൾ ഓരോ ദിവസത്തേയും കാലാവസ്ഥ ഡാറ്റാ ബുക്കിൽ രേഖപ്പെടുത്താനും എസ്.എസ്.കെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്‌കൂളുകളിൽനിന്ന് അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ കൊച്ചി സർവകലാശാല പഠനങ്ങൾക്ക് ഉപയോഗിക്കും. സമീപ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും പഠനത്തിനും നിരീക്ഷണത്തിനും അവസരം നൽകും. വൈക്കം ഗേൾസ്, ബോയ്‌സ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾ, തൃക്കൊടിത്താനം, വടക്കേക്കര, താഴത്തുവടകര, പനമറ്റം, മുരിക്കുവയൽ, പാലാ, ഈരാറ്റുപേട്ട, കുമരകം, കടപ്പൂർ, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവയാണ് പദ്ധതി നടപ്പാക്കുന്ന മറ്റു സ്‌കൂളുകൾ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു എബ്രഹാം, കെ.ജെ പ്രസാദ്, ധന്യ പി വാസു എന്നിവരാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.

ഒരു സ്‌കൂളിന് പദ്ധതി ചെലവ് 90000 രൂപ.

സ്ഥാപിച്ച ഉപകരണങ്ങൾ.

പെയ്യുന്ന മഴയുടെ തോത് അളക്കാൻ കഴിയുന്ന മഴമാപിനി.

കാറ്റിന്റെ തീവ്രത അളക്കാനുള്ള കപ് കൗണ്ടർ അനിമോമീറ്റർ.

കാറ്റിന്റെ ദിശ മനസിലാക്കാനുതകുന്ന വിൻഡ് വെയിൻ.

ആർദ്രത അളക്കുന്ന വെറ്റ് ആൻഡ് ഡ്രൈ തെർമോമീറ്റർ.

സിക്‌സ് മാക്‌സിമം, മിനിമം തെർമോമീറ്റർ, സ്റ്റീവൻസൺ സ്‌ക്രീൻ.

ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ മാണി ജോസഫ് പറയുന്നു.

പ്രളയ സാഹചര്യങ്ങളിൽ കൂട്ടിക്കൽ അടക്കമുള്ള പ്രദേശങ്ങളിൽ ഉണ്ടായ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിന് മഴമാപിനി ഇല്ലാത്ത സാഹചര്യമുണ്ടായിരുന്നു. സ്‌കൂളുകളിൽ വെതർ സ്‌റ്റേഷൻ സ്ഥാപിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾക്കൊരു പരിഹാരമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, WEATHER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.