കോട്ടയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സർക്കാർ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയർന്ന റാങ്കായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി കേരളയും എ പ്ളസിലേയ്ക്ക് കാലിക്കറ്റും പ്രവേശിച്ചതോടെ ഉയർന്ന അക്രഡിറ്റേഷൻ നേടാനുള്ള തയ്യാറെടുപ്പിലാണ് എം.ജി സർവകലാശാല. നവംബറിലെ നാക് ടീമിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഓരോ വർഷത്തെയും പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിച്ചു തുടങ്ങി. നിലവിൽ എ അക്രഡിറ്റേഷനിലുള്ള സർവകലാശാല ഗ്രേഡ് ഉയരുമെന്ന പ്രതീക്ഷയിലാണ്.
2017 ജൂലായ് മുതൽ 22 ആഗസ്റ്റ് വരെയുള്ള അഞ്ചു വർഷത്തെ നേട്ടങ്ങളാണ് സംഘം പരിഗണിക്കുന്നത്. ഈ കാലമത്രയും എം.ജിക്ക് നേട്ടങ്ങളുണ്ടായി. ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കരിക്കുലം, അദ്ധ്യാപനം , പഠനം, വിലയിരുത്തലുകൾ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, റിസോഴ്‌സസ്, സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ, ഓർഗനൈസേഷൻ, ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്, മികച്ച പ്രവർത്തനങ്ങൾ എന്നിവയാണ് അവ..
പ്രധാന നേട്ടങ്ങൾ.
2020ലെ ചാൻസലർ അവാർഡിൽ ഒന്നാം റാങ്ക്.
2021ലെ എ.ആർ.ഐ.ഐ.എ അവാർഡിൽ മൂന്നാം റാങ്ക്.
2021ലെ എൻ.ഐ ആർ.എഫിൽ 31-ാം റാങ്ക്.
ദി വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ 15-ാം റാങ്ക്.
ഖത്തറിൽ ഈ വർഷം മുതൽ പുതിയ കാമ്പസ് ആരംഭിക്കുന്നു
ഓൺലൈൻ ഡിഗ്രി കോഴ്‌സുകൾക്ക് യു.ജി.സി അംഗീകാരം
ഇന്നവേഷൻ ഹബ്, അപ്ലൈഡ് ഷോർട്ട് ടേം കോഴ്‌സുകൾ
പ്രോ വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ് കുമാർ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങൾ കണക്കിലെടുത്ത് ഗ്രേഡ് ഉയരുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷത്തെ സെൽഫ് സ്റ്റഡി റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചു. ബാക്കി വർഷങ്ങളിലെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |