SignIn
Kerala Kaumudi Online
Saturday, 20 April 2024 3.17 AM IST

റബർത്തടിയ്ക്ക് ഉയർന്ന വില, തട്ടിയെടുത്ത് ഇടനിലക്കാർ.

wood

കോട്ടയം . റബർത്തടിയ്ക്ക് വില വില ഉയർന്നെങ്കിലും ക‌ർഷനെ പറ്റിച്ച് നേട്ടം കൊയ്ത് ഇടനിലക്കാർ. കൊവിഡാനന്തരം വിദേശത്ത് നിന്നുള്ള തടികളുടെ വരവ് കുറഞ്ഞതും പ്ലൈവുഡ് വിപണി ശക്തി പ്രാപിച്ചതും റബർ തടിയ്ക്ക് ഗുണകരമായി. കൂടിയ തടിവില ഇതുവരെ കർഷകന് ലഭിച്ചിട്ടില്ല. കൂലി കൂടിയതടക്കമുള്ള കാരണങ്ങൾ പറഞ്ഞ് കച്ചവടക്കാർ വിലയിടിക്കുകയാണ്. കർഷകന് യഥാർത്ഥ വില നൽകാതെ അടുത്തനാളിൽ തടിവെട്ടു കൂലി പുതുക്കി നിശ്ചയിച്ചതിന്റെ പേരിലാണ് ചൂഷണം.

മുൻപ് റബർ ബോർഡ് തടിയുടെ വില സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമൂലം കർഷകർക്ക് തടിയുടെ യഥാർത്ഥ വില അറിയാൻ കഴിയുമായിരുന്നു. എന്നാൽ കുറച്ചു നാളുകളായി റബർ ബോർഡ് സൈറ്റിൽ വില ലഭ്യമാക്കുന്നില്ല. ഇതു മൂലം വില സംബന്ധിച്ച് കർഷകന് എത്തുംപിടിയുമില്ല. കച്ചവടക്കാരും ഇടനിലക്കാരുമെത്തി കർഷകരെ കബളിപ്പിക്കുകയാണ്. തടിവെട്ട് കയറ്റുമതി യൂണിയനുകളും ഇടനിലക്കാരും ഫാക്ടറി ഉടമകളും ചേർന്നുള്ള വൻസംഘവും തടിയുടെ വിലയിടിക്കാൻ വൻ തോതിലുള്ള ശ്രമമാണ് നടത്തുന്നത്. ജില്ലയുടെ മലയോര മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏക്കറുകണക്കിനു തോട്ടങ്ങൾ റീപ്ലാന്റ് ചെയ്യാനായിട്ടുണ്ട്. എന്നാൽ വിലയിലെ ഏറ്റക്കുറച്ചിലും യഥാർത്ഥ വില ലഭിക്കാത്തത് മൂലവും പലരും കച്ചവടം നടത്താതിരിക്കുകയാണ്. ജി എസ് ടി നിലവിൽ വന്നതോടെ ഇന്ത്യയിൽ ഏതു സംസ്ഥാനത്തും റബർ തടി വിൽക്കാൻ യാതൊരു തടസവുമില്ലെങ്കിലും സംസ്ഥാന സർക്കാർ റബർ തടി മറ്റുസംസ്ഥാനങ്ങളിൽ വിൽക്കാനുള്ള യാതൊരു നടപടിയും എടുക്കുന്നില്ല. ഇക്കാര്യത്തിൽ നിലവിലെ തടസങ്ങൾ മാറ്റി സംസ്ഥാന സർക്കാർ നടപടിയെടുത്താൽ 10000 രൂപ വരെ ഒരു ടണ്ണിന് വില ലഭിക്കാൻ സാദ്ധ്യതയുണ്ട്.

തടി ടണ്ണിന് . 8500.

കർഷകൻ ജോർജ് ഫിലിപ്പ് പറയുന്നു.

റബർ ഷീറ്റിന് 150 രൂപയിൽ താഴെയായി. റബർപ്പാലും ആർക്കും വേണ്ടാതായിരിക്കുകയാണ്. റബർ തടിക്കെങ്കിലും കർഷകന് വില ലഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.