കോട്ടയം. അരിവിലയ്ക്കൊപ്പം പലചരക്ക്, പച്ചക്കറി വിലയും ഉയർന്നതോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്ന നിലയിലായി. അരി വില രണ്ട് മാസത്തിനിടെ ശരാശരി പത്തു രൂപയിലധികം ഉയർന്നു. അയൽസംസ്ഥാനങ്ങളിൽ നിന്ന് അരിയുടെ ലഭ്യത കുറഞ്ഞു. ആന്ധ്ര ജയ അരി വില മൊത്തവിപണിയിൽ 57 രൂപയായി. ചില്ലറ വിപണിയിലെത്തുമ്പോൾ വില 60 കടക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ആന്ധ്രയിൽ കൃഷി കുറഞ്ഞതാണ് വിലവർദ്ധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. മാർച്ചോടെ കൊയ്ത്തു തുടങ്ങി അരി എത്തിയാൽ മാത്രമേ വില കുറയൂ. സുരേഖ 46 രൂപ വരെയാണ് മൊത്തവില.
ഇതിനു പുറമെയാണ് പലചരക്ക് സാധനങ്ങളുടെ വിലയിലെ കുതിപ്പ്. രണ്ട് മാസം മുൻപ് കിലോ 80 രൂപയായിരുന്ന മല്ലി ഇപ്പോൾ 135 ലെത്തി. ഇത് ചില്ലറ വിപണിയിൽ 150 ലേയ്ക്ക് എത്തും. രണ്ട് മാസമായി മുളകിന് ചില്ലറ വിപണിയിൽ 330 രൂപയാണ് .
ഉഴുന്ന്: 120.
വൻപയർ: 85.
പരിപ്പ് 80.
ചെറുപയർ 100.
കാരറ്റും മുരിങ്ങക്കായും ഇപ്പോൾ വാങ്ങേണ്ട.
കാരറ്റ് വില 100 രൂപയാണെങ്കിൽ മുരിങ്ങക്ക വില 140ലെത്തി. നല്ല മുരിങ്ങക്ക ഇപ്പോൾ കിട്ടാനില്ലെന്നും വ്യാപാരികൾ പറയുന്നു. ചെറുനാരങ്ങ വില 120 ആണ്. മാങ്ങ വിലയും നൂറിലെത്തി. ഇഞ്ചി, ബീൻസ്, ഉള്ളി വില അറുപതായി. ഉരുളകിഴങ്ങ്, കോവയ്ക്ക, തക്കാളി എന്നിവയ്ക്ക് 40 രൂപയാണ് വില. സവാള 20 രൂപയ്ക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |