SignIn
Kerala Kaumudi Online
Thursday, 25 April 2024 6.50 PM IST

പകൽ വീടിന്റെ പ്രകാശത്തിൽ തങ്കമ്മ ടീച്ചറുടെ പിറന്നാൾ.

tt

കാഞ്ഞിരപ്പള്ളി. തമ്പലക്കാട് കാരുശേരി വീട്ടിൽ ഇന്നലെ രണ്ട് പിറന്നാൾ ആഘോഷമാണ് നടന്നത്. 89-ാം പിറന്നാൾ വീട്ടിലെ മുത്തശി തങ്കമ്മ ടീച്ചറുടേത്. അഞ്ചാം പിറന്നാൾ ടീച്ചറിന്റെ സ്വപ്നമായ മാനവോദയം പകൽവീടിന്റേതും.

അഞ്ച് വർഷം മുന്നേ ടീച്ചറിന് മക്കൾ നൽകിയ പിറന്നാൾ സമ്മാനമാണ് മാനവോദയം. ഭർത്താവ് കേശവൻ നായരുടെ മരണത്തെത്തുടർന്ന് വല്ലാതെ ഒറ്റപ്പെട്ടുപോയി തങ്കമ്മ ടീച്ചർ. അങ്ങിനെയാണ് നാട്ടിലെ അമ്മമാരുടെ പകലുകൾക്ക് സന്തോഷവും സുരക്ഷയും നൽകുന്ന ഒരു സംവിധാനമെന്ന ആശയം ഉദിച്ചത്. ടീച്ചറുടെ ആഗ്രഹം മക്കൾ സഫലീകരിക്കുകയായിരുന്നു. ഇരുന്നൂറോളം വർഷം പഴക്കമുള്ള അറയും നിരയും ചേർന്ന തറവാട് പുതുക്കി പകൽവീടായി മാറ്റി. മുപ്പതോളം അമ്മമാരുടെ പകലിനെ മാനവോദയം സന്തോഷകരമാക്കുന്നു. വാഹനത്തിൽ എന്നും രാവിലെ എല്ലാ അമ്മമാരേയും അവരവരുടെ വീടുകളിലെത്തി കൂട്ടിക്കൊണ്ടുവരും. വൈകീട്ട് തിരിച്ചെത്തിക്കും. അതിന് പ്രത്യേകം ജീവനക്കാരുണ്ട്. വിവിധ ജാതി മതങ്ങളിൽപ്പെട്ടവരുള്ളതിനാൽ മാനുഷികധ്യാനം എന്നു പേരിട്ടിരിക്കുന്ന മതേതര പ്രാർത്ഥനയോടെയാണ് തുടക്കം. തുടർന്ന് ചെയർ യോഗ, പ്രഭാതഭക്ഷണം, പത്രപാരായണം എന്നിവയ്ക്ക് ശേഷം വിളക്കുതിരി, മെഴുകുതിരി, സാമ്പ്രാണി, പേപ്പർ ബാഗ്, സോപ്പ്‌പൊടി, ക്ലീനിംഗ് ലോഷൻ എന്നീ ഉത്പന്നങ്ങൾ ഉണ്ടാക്കുകയും പാക്ക് ചെയ്യുകയും ചെയ്യും. ഒപ്പം ചെറിയ തോതിൽ പച്ചക്കറികൃഷിയുമുണ്ട്. വൈകിട്ട് കുറച്ചു നടത്തം. അഞ്ചോടെ തിരികെ മടക്കം. മാസത്തിലൊരിക്കൽ കുടുംബസംഗമം. പാട്ടും തിരുവാതിരകളിയും ഒക്കെ ഉണ്ടാവും. ഓണവും ക്രിസ്മസും റംസാനും അടക്കം ഒരു ആഘോഷവും വിടില്ല. വർഷത്തിലൊരിക്കൽ വിനോദയാത്രയും.

ന്യൂയോർക്ക് ആസ്ഥാനമായ സതർലാൻഡ് ഗ്ലോബൽ സർവീസസിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ ശ്രീകുമാർ, അഡ്വ. ഗീത, സതീഷ്‌കുമാർ എന്നിവരാണ് തങ്കമ്മ ടീച്ചറുടെ മക്കൾ.

മുത്തശിക്കടയിൽ കിട്ടും ഉത്പന്നങ്ങൾ.

അമ്മമാരുടെ ഉത്പ്പന്നങ്ങൾ പകൽവീടിന്റെ ഭാഗമായുള്ള മുത്തശിക്കടയിലാണ് വിൽപ്പന. ഇതിനു പുറമെ പകൽവീട്ടിലെത്തുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി മാനവോദയ ക്ലിനിക്കും ലാബും പ്രവർത്തിക്കുന്നുണ്ട്. മൂന്നു വർഷമായി സ്ത്രീകൾക്കായി സൗജന്യ തയ്യൽ പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നു.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി യുവാക്കൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കേന്ദ്രവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. എം.എസ് ഓഫീസ്, അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളാണ് രണ്ട് പരിശീലകരുടെ സഹായത്തോടെ പഠിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TEACHER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.