മുണ്ടക്കയം . പുഴ പുനർജനി പദ്ധതി പ്രകാരം വാരിയ മണ്ണും മണലും വീണ്ടും ഒഴുകിയെത്തുന്നത് അഴുത ആറ്റിലേക്ക്. കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ റവന്യൂ ഇറിഗേഷൻ വകുപ്പുകൾ ചേർന്നാണ് പ്രളയത്തിന് ശേഷമുള്ള മണലും മണ്ണും നീക്കം ചെയ്തത്. ഇവയിൽ ഒരു ഭാഗം കൊണ്ട് നിക്ഷേപിച്ചിരിക്കുന്നത് മൂഴിക്കയം തെള്ളിത്തോട് പ്രദേശത്ത് ചെങ്കുത്തായ മലയുടെ സമീപമായിരുന്നു. പിന്നീടുണ്ടായ മഴയിൽ ഈ മണ്ണും മണലും ഒഴുകി താഴേക്ക് പോകുന്നതും പതിവായി. മഴ തുടരുമ്പോൾ ഇവ പൂർണമായും കൈത്തോടുകൾ വഴി നദികളിലെത്തും. ലക്ഷങ്ങൾ മുടക്കി മണൽ വാരാനായി ചെയ്ത പദ്ധതിയിൽ ഇപ്പോൾ മണ്ണും ചെളിയും അഴുതായിറ്റിൽ തന്നെ എത്തുന്ന അവസ്ഥയാണ്. മണലും മണ്ണും ഉടൻ ലേലം ചെയ്യും എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കോരുത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മണൽ വാരാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. വാരിയമണൽ സംഭരിക്കാൻ പ്രദേശങ്ങൾ കണ്ടെത്തിയത് പെരുവന്താനം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |