പൊൻകുന്നം . പുനർനിർമ്മാണം പൂത്തിയാക്കിയ ഇളങ്ങളം ധർമ്മശാസ്താക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ ദൃശ്യവിസ്മയമായി ദശാവതാര ശില്പങ്ങൾ. സിമന്റും കമ്പിയും മണലും ഉപയോഗിച്ച് പുരാതന വാസ്തുശില്പങ്ങളോട് സമാനമായ വിധമാണ് ഇവയുടെ നിർമ്മാണം. ധർമ്മത്തിന് ക്ഷയം സംഭവിച്ചപ്പോൾ ലോകരക്ഷാർത്ഥം മഹാവിഷ്ണു കാലാകാലങ്ങളിൽ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെ അവതാരങ്ങൾ എടുത്തെന്നാണ് വിശ്വാസം. ഈ ക്രമത്തിലാണ് നാലരയടിപ്പൊക്കമുള്ള പുതിയ ശില്പങ്ങൾ ക്ഷേത്രആനക്കൊട്ടിലിന്റെ 10 തൂണുകളിലും സ്ഥാപിക്കുന്നത്. ഇതിന് മുകളിലായി തൂണിൽ കരവിരുതിൽ തീർത്ത വിവിധ കലാസൃഷ്ടികളുമുണ്ട്. പുരാണ കഥകളുടെയും കാഴ്ചകളുടെയും ശില്പചാരുതയൊരുക്കിയ ആനക്കൊട്ടിൽ ഇതോടെ വിസ്മയ കാഴ്ചയായിരിക്കുകയാണ്.
ശില്പി കൊട്ടാരക്കര നടുവത്തൂർ ശ്രീമുരുക ശില്പശാലയിലെ ഗുരു ടി അനിൽകുമാർ, മകൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ശിഷ്യരായ ശ്രീകുമാർ, കൊച്ചു നാരായണൻ, സുരേഷ്, അനിൽകുമാർ , രാധാകൃഷ്ണൻ , രാഹുൽ, രാജേഷ് തുടങ്ങിവരാണ് ശില്പങ്ങൾ സ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |