കോട്ടയം. മറിയപ്പള്ളിയെ മുൾമുനയിൽ നിറുത്തി രണ്ട് മണിക്കൂർ. ഇന്നലെ രാവിലെ പൊൻകുന്നത്ത് കാവിന് സമീപം അന്യസംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിയ വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം പ്രദേശമാകെ ജനങ്ങൾ നിറഞ്ഞു. തല മാത്രം പുറത്തു കാണാവുന്ന തരത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ സുശാന്തിന്നെ രക്ഷിയ്ക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലായിരുന്നു അഗ്നിശമനസേനയും പൊലീസും നാട്ടുകാരും. മണ്ണിടിച്ചിൽ തുടർന്നതിനാൽ ആളുകൾ സംഭവ സ്ഥലത്തേയ്ക്ക് അടുക്കാതിരിക്കാൻ പൊലീസ് തടഞ്ഞുവച്ചിരുന്നു.
തൊഴിലാളിയായ ഷാജി പറയുന്നു.
മൂന്ന് പേരായിരുന്നു മണ്ണ് കോരിമാറ്റുന്നതിനായി വാനത്തിൽ ഇറങ്ങി നിന്നത്, മണ്ണിടിഞ്ഞ സമയത്ത് രണ്ട് പേർ ഓടിമാറി, കുനിഞ്ഞു നിന്ന സുശാന്ത് മണ്ണിലകപ്പെട്ടു. കാൽ ഉടക്കിയതിനാൽ രക്ഷപ്പെടാനായില്ല.
ജെ.സി.ബി ഡ്രൈവറായ പ്രകാശ് സുള്ളിയ പറയുന്നു.
തലമാത്രമാണ് ആദ്യം കണ്ടത്. ആദ്യം മണ്ണ് മാറ്റാൻ ശരീരത്തെങ്ങാനും കൊണ്ടാലോ എന്ന പേടിയായിരുന്നു, പിന്നീട്, അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് കുഴിയെടുത്തത്.
കോട്ടയം സ്റ്റേഷൻ ഓഫീസർ അനൂപ് പി.രവീന്ദ്രൻ പറയുന്നു.
വലിയ പരിക്കില്ലാതെ സുശാന്തിനെ രക്ഷിക്കാൻ സാധിച്ചു. അയാളുടെ ആത്മധൈര്യവും സഹകരണവും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |