പാലാ. പാലാ - തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറ ചൂരപ്പട്ട വളവിൽ കാർ കലുങ്കിലിടിച്ച് തീ പിടിച്ചു. കാറിലുണ്ടായിരുന്ന അച്ഛനും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ കത്തി നശിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് ഭരണങ്ങാനത്തെ വീട്ടിലേക്ക് വരികയായിരുന്ന ഭരണങ്ങാനം ഊരകത്ത് അഡ്വ.ബേബി ജോസഫ് (52), മകൻ ജോർജ് ബേബി (16) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കുറിഞ്ഞി ഇറക്കം ഇറങ്ങിവരവെ നിയന്ത്രണംവിട്ട കാർ റോഡുസൈഡിലെ കോൺക്രീറ്റ് കലുങ്കിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് രാമപുരം പൊലീസ് പറഞ്ഞു. ശബ്ദംകേട്ട് സമീപവാസികൾ ഓടിയെത്തി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് രാമപുരത്തുനിന്നും തൊടുപുഴ നിന്നും പൊലീസും പാലാ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കാറിലെ തീ നാട്ടുകാർ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഫയർഫോഴ്‌സ് ഇത് പൂർണമായും അണച്ചു.
കഴിഞ്ഞ കുറെ നാളുകളായി കുറിഞ്ഞി, നെല്ലാപ്പാറ മേഖലകളിൽ അപകടമേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |