കോട്ടയം . പ്രതികൂല കാലാവസ്ഥയിലും പൈനാപ്പിളിന്റെ വില ഉയരുന്നത് കർഷകരെ ആശ്വാസമാകുന്നു. കിലോയ്ക്ക് നിലവിൽ 30 രൂപയാണ് കർഷകന് ലഭിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യകാലമല്ലാത്തതിനാൽ ഡിമാൻഡുണ്ടെന്ന് കർഷകർ പറയുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ പൈനാപ്പിളിന്റെ ആഭ്യന്തര ഉപയോഗവും വർദ്ധിച്ചു. ക്രിസ്മസ് വിപണിയിലും പൈനാപ്പിളിന് ഡിമാൻഡേറിയിട്ടുണ്ട്. ഒരാഴ്ച മുൻപ് 26 രൂപയായിരുന്നു വില. ജനുവരി രണ്ടാം വാരം കർഷകർ ഏറെ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. അതേസമയം പഴവർഗങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ സർക്കാർ പ്രഖ്യാപനം നടത്തിയിട്ട് വർഷം മൂന്ന് പിന്നിട്ടിട്ടും കടലാസിൽ മാത്രമായി ഒതുങ്ങി.
കർഷകരിൽ നിന്ന് വ്യാപാരികൾ പഴുക്കാൻ പാകമായ പച്ച കൈതച്ചക്കയും, പൂർണമായും പഴുത്തതുമായ പൈനാപ്പിൾ എന്നിങ്ങനെ രണ്ട് തരത്തിലാണ് വാങ്ങുന്നത്. പഴുത്ത പൈനാപ്പിളുകൾ 24 മണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ വിപണിയിലേക്കാണ് പോകുന്നത്.
പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയി വാളിപ്ലാക്കൽ പറയുന്നു.
വളങ്ങളുടെ വിലവർദ്ധനവും ലഭ്യതക്കുറവും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. യൂറിയായുടെ ലഭ്യതക്കുറവാണ് കർഷകരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മേഖലയിൽ തൊഴിലാളി ക്ഷാമവും നേരിടുന്നുണ്ട്. പൈനാപ്പിൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ സർക്കാർ തയ്യാറാകാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |