ആർത്തവ ദിവസത്തെ അവധിയെന്ന ചരിത്ര തീരുമാനത്തിന് കൈയടിക്കുയാണ് കാമ്പസ്. ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ആ ദിവസങ്ങളിലെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടെ യാത്രയും ക്ളാസുകളുൊക്കെ ഒഴിവാക്കി സ്വസ്ഥമാകാമെന്നതിന്റെ സന്തോഷവുമുണ്ട് വിദ്യാർത്ഥിനികളുടെ മുഖത്ത്. സഹപാഠികളുടെ ബുദ്ധിമുട്ടറിയാവുന്നതിനാൽ ആൺ, പെൺ വ്യത്യാസമില്ലാതെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
'' കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. കഠിനമായ വേദനകൾ സഹിക്കേണ്ടി വരുന്ന മൂന്നും നാലും ദിവസങ്ങളിൽ ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നത് ആശ്വാസവും സന്തോഷവും നൽകുന്നു''
(അനീറ്റ ബിജു മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി,ബി.സി.എം കോളേജ്)
കൂടുതൽ പ്രചോദനവും ആശ്വാസം നൽകുന്ന കാര്യവുമാണ്. ആർത്തവത്തിന്റെ ആദ്യദിവസങ്ങളിൽ അസഹ്യമായ വേദന മൂലം മറ്റൊന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. ഈ ദിവസങ്ങളിൽ പൂർണ്ണമായും റെസ്റ്റ് വേണം.
(ബി. മാളവിക, ചെയർപേഴ്‌സൺ ബി.സി.എം കോളേജ്)
'' പലർക്കും പലരീതിയിലാണ് ശാരീരിക ബുദ്ധിമുട്ടുകൾ. അവധിയെടുക്കുമ്പോൾ ഹാജർനില പോകുമെന്ന ഭയപ്പാടില്ലാതെ, പൂർണ്ണമായി റെസ്റ്റെടുക്കുന്നതിന് സഹായകമാകും''.
(ലക്ഷ്മി ആർ.നായർ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിനി ബി.സി.എം കോളേജ്)
വളരെയധികം സന്തോഷം തോന്നി. വേദനനിറഞ്ഞ ദിവസങ്ങളിലൂടെയുള്ള കടന്നുപോകലാണത്. യാത്ര ചെയ്ത് കോളേജിലെത്തിയാലും ക്ലാസുകളിൽ ശ്രദ്ധിക്കാനും സാധിക്കില്ല. ഈ ഒരു വാർത്ത കേൾക്കുമ്പോൾ തന്നെ എല്ലാ സ്ത്രീകൾക്കും ഒരു റിലീഫ് തോന്നും.
(ഷെറിൻ ഷാജി ഇക്കണോമിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിനി ബി.സി.എം കോളേജ് )
''വേദനപൂർണ്ണമായ ഈ സമയങ്ങൾ മാനസികമായും ശാരീരികമായും വളരെയേറെ പ്രയാസം അനുഭവിക്കുന്ന ദിനങ്ങളാണ്. ഇത് മനസിലാക്കി അവധി നൽകിയതിനെ സ്വാഗതം ചെയ്യുന്നു.
(സോന മേരി ബിജു കൊമേഴ്‌സ് ഒന്നാം വർഷ വിദ്യാർത്ഥിനി ബി.സി.എം കോളേജ്)
ബസുകൾ മാറിയും ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. മിക്‌സഡ് ക്ലാസുകളിലിരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസമുണ്ടാക്കിയിരുന്നു.
(സി.ആർ നന്ദികേശ് ഫിസിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥി സി.എം.എസ് കോളേജ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |