കോട്ടയം: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു കാരണം കേരളം ഇന്ത്യയിലെ കൊവിഡ് സംസ്ഥാനമായി മാറിയെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കൊവിഡിനെ നേരിടാനെന്ന പേരിൽ കടകൾ അടച്ചു പൂട്ടി. കച്ചവടക്കാരെയും വ്യവസായികളെയും പട്ടിണിക്കിട്ടു. വരുമാനമില്ലാതായി ജീവിതം വഴിമുട്ടിയ സാധാരണക്കാർക്ക് ആത്മഹത്യ ചെയ്യാൻ കിറ്റിനകത്ത് ഒരു മുഴം കയറു കൂടിവയ്ക്കണം. കേരളം കരിഞ്ചന്തക്കാരുടെയും ബലാത്സംഗ വീരന്മാരുടെയും സ്വർണക്കള്ളക്കടത്തുകാരുടെയും വിളഭൂമിയായി മാറിയെന്നും ജോർജ് പറഞ്ഞു.
കത്തോലിക്കാ സമുദായാംഗങ്ങൾക്ക് കൂടുതൽ കുട്ടികൾ ഉണ്ടാവണമെന്ന പാലാ ബിഷപ്പിന്റെ സർക്കുലറിൽ തെറ്റില്ല. ഹിന്ദുക്കളും ക്രൈസ്തവരും മാത്രം കുടുംബാസൂത്രണ മാർഗം സ്വീകരിച്ചു കുട്ടികൾ വേണ്ടെന്ന തീരുമാനിച്ചു. എന്നാൽ ചിലർക്ക് എത്ര വേണമെങ്കിലും കെട്ടാം, എത്ര കുട്ടികൾ വേണമെങ്കിലും ആകാം. ആർക്കും ഇതിൽ പരാതിയില്ലെന്നും ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |