കോഴിക്കോട്: കോരപ്പുഴയിൽ എക്കൽ മണ്ണുകൾ നീക്കം ചെയ്യുന്ന ഡിസിൽറ്റ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. വനംവന്യജീവി മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.റിംഗ് ബണ്ട് നിർമ്മാണം ഉൾപ്പെടെ നിർദേശിച്ച പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകി. ഇതുവരെയുള്ള പ്രവൃത്തിയുടെ അളവ് നിശ്ചയിക്കുന്നതിനായി ഹൈഡ്രോ ഗ്രാഫിക് സർവേ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ എൻജിനീയറിംഗ് വിഭാഗത്തിനും നിർദ്ദേശം നൽകി. വെള്ളിയാഴ്ചക്കകം പ്രവൃത്തികൾ തുടങ്ങണം. കാലവർഷത്തിന് മുൻപ് പുഴയിൽ അടിഞ്ഞു കൂടിയ എക്കൽ വേഗത്തിൽ നീക്കം ചെയ്യാനും യോഗത്തിൽ നിർദ്ദേശം നൽകി. കാനത്തിൽ ജമീല എം. എൽ. എ സന്നിഹിതയായിരുന്നു.യോഗത്തിൽ ജില്ലാ കലക്ടർ എ. ഗീത അദ്ധ്യക്ഷയായി. ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ എം.ബാലകൃഷ്ണൻ , എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാലു സുധാകരൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.ഫൈസൽ , അസിസ്റ്റന്റ് എൻജിനീയർ പി.സരിൻ , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർബി.കെ സുധീർ കൃഷ്ണൻ , കരാർ കമ്പനി പ്രതിനിധി, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധി, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |