SignIn
Kerala Kaumudi Online
Sunday, 01 September 2024 5.01 AM IST

ശ്രീധരേട്ടന്റെ ചായക്കടയിൽ പോയാൽ തേങ്ങ കൊടുത്ത് പുഴുക്ക് കഴിക്കാം

Increase Font Size Decrease Font Size Print Page
sree
എരഞ്ഞാട്ടുള്ള ചായക്കടയിൽ ശ്രീധരേട്ടൻ

കോഴിക്കോട്: തേങ്ങ കൊടുത്താൽ പുഴുക്കും പൊറോട്ടയും ! കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലേൽ കണ്ണൂർ പൊയിലൂർ എരഞ്ഞാ‌ട്ടെ ശ്രീധരേട്ടന്റെ ചായക്കടയിലേക്ക് നേരെ വിട്ടോ, അപ്പോൾ സംഗതി പിടികിട്ടും. പഴയ ബാർട്ടർ സംവിധാനമെന്ന് അതിശയം കലർത്തി പറയാമെങ്കിലും ഇന്നാട്ടുകാർക്ക് ഇതൊരു പുതുമയുള്ള കാര്യമേയല്ല. മൂന്ന് തേങ്ങ കൊടുത്താൽ ഒരു പൊറോട്ടയും ശ്രീധരേട്ടന്റെ സ്‌പെഷ്യൽ കപ്പ പുഴുക്കും മേശയിലെത്തും.
കോഴിക്കോടിനെയും കണ്ണൂരിനെയും വേർതിരിക്കുന്ന അരുവിയുടെ ഓരം ചേർന്നുനിൽക്കുന്ന കട കണ്ടാൽ പഴയകാല ചിത്രങ്ങൾ ഓർമ വരും. മണ്ണുകൊണ്ടുള്ള ചുമരും തറയും വിറകടുപ്പുമുള്ള കട. കടയിൽ വൈദ്യുതി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതിരാവിലെ തുറക്കുന്ന കട വൈകിട്ട് വരെ ഉണ്ടാവും. കടയ്ക്ക് വയസ് 75 ആയെങ്കിലും 57 കാരൻ ശ്രീധരേട്ടൻ ഏറ്റെടുത്തിട്ട് 22 വർഷമേ ആയിട്ടുള്ളു. തേങ്ങ കൊടുത്ത് ഭക്ഷണം കഴിക്കുക എന്നത് പണ്ടുമുതലേയുള്ള ശീലങ്ങളിൽ ഒന്നാണ്. ' ഈടെ പണിക്കാരും കൃഷിയാണ് കൂടുതലുള്ളത്. രാവിലെ പണിക്ക് പോന്നോരെ കയ്യിൽ പൈശ ഇണ്ടാവില്ലല്ലോ, അവര് പറമ്പിന്ന് കിട്ട്ന്ന തേങ്ങ കൊണ്ട് തരും. ഞാൻ ഭക്ഷണം കൊടുക്കും. എല്ലാരും സാധാരണക്കാരല്ലേ.. ' തേങ്ങ വാങ്ങി ഭക്ഷണം കൊടുക്കുന്നതെന്താണെന്ന് ചോദിച്ചാൽ ശ്രീധരേട്ടന്റെ മറുപടി ഇങ്ങനെയാണ്.
മറ്റെവിടെയും കാണാത്ത ഒരു പ്രത്യേകത ഈ നാടിനുണ്ട്. ഏത് പറമ്പിലും വീണുകിടക്കുന്ന തേങ്ങ നാട്ടുകാർക്ക് എടുക്കാം. വിശപ്പകറ്റാൻ അത് ഉപയോഗിക്കാം. ഭക്ഷണം ആവശ്യമുള്ള ആർക്കും അതെടുത്ത് ഇവിടെ കൊണ്ട് കൊടുക്കാം, ഭക്ഷണം കഴിക്കാം. ബാർട്ടർ സിസ്റ്റം നിലച്ചിട്ടും അതു തുടരുന്ന അപൂർവം കടകളിലൊന്നാണിത്. പൊറോട്ടയും പുഴുക്കുമല്ലാതെ ചായയും പുട്ടും ഇവിടുണ്ട്. തേങ്ങയില്ലാതെ വരുന്നവർക്ക് പൈസ കൊടുത്തും ഇതെല്ലാം കഴിക്കാം. കടയിൽ കിട്ടുന്ന തേങ്ങ അടുപ്പിന് മുകളിലുള്ള തട്ടിൽ നിരത്തി കൊപ്രയാക്കി എടുക്കും. പിന്നീട് അത് മാർക്കറ്റിൽ വിൽക്കുകയാണ് പതിവ്. കടയിൽ ശ്രീധരേട്ടനെ സഹായിക്കാൻ ഭാര്യ ശോഭയുമുണ്ട്. ജോലിക്കാരായുള്ളത് മൂന്ന്ആൺമക്കളും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.