SignIn
Kerala Kaumudi Online
Sunday, 01 September 2024 5.03 AM IST

കാലിക്കറ്റ് ചേംബർ തുറമുഖ സംവാദം, സാഗർമാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തണം

Increase Font Size Decrease Font Size Print Page
beppur
ബേപ്പൂർ തുറമുഖം

കോഴിക്കോട് : ഇന്ത്യയിലെ തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത സാഗർ മാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന തുറമുഖവുമായി ബന്ധപ്പെട്ടവരുടെ സംവാദത്തിൽ ആവശ്യമുയർന്നു. സാഗർമാല പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ബേപ്പൂർ തുറമുഖത്തിന് ആഴക്കൂടുതൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമായിരുന്നുവെന്ന് യോഗം വിലയിരുത്തി.

പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക് ബേപ്പൂരിന്റെ വിഷയത്തിലും ഉണ്ടായതായും ഇക്കാര്യത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും എളമരം കരീം എം.പി പറഞ്ഞു. ബേപ്പൂർ തുറമുഖ വികസന വിഷയം പാർലിമെന്റിൽ സീറോ അവറിൽ അവതരിപ്പിച്ചെന്നും എന്നാൽ സംസ്ഥാന സർക്കാർ മാസ്റ്റർ പ്ലാൻ സമർപ്പിച്ചില്ലെന്നാണ് മറുപടി ലഭിച്ചതെന്നും എം.കെ.രാഘവൻ എം.പി വ്യക്തമാക്കിയപ്പോൾ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടുണ്ടെന്ന് മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കോഴിക്കോട് അറിയപ്പെടുന്നത് തന്നെ തുറമുഖം നഗരം എന്നാണെന്നും എന്നാൽ അതിന്റെ പ്രാധാന്യം പരിഗണിക്കാതെ തഴഞ്ഞിരിക്കുകയാണെന്നും മേയർ ഡോ ബീന ഫിലിപ്പ് പറഞ്ഞു.

തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തി നടക്കാതെ പോയത് കൃത്യമായി പഠന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനാലെന്ന് വിമർശനമുയർന്നു. ആഴം വർദ്ധിപ്പിക്കാൻ തുടങ്ങിയപ്പോൾ ലാട്രൈറ്റ് (ചെങ്കൽപാറ) കണ്ടതാണ് പ്രവൃത്തിക്ക് തടസം നേരിട്ടത്. എന്നാൽ സാങ്കേതികവിദ്യ വളർന്ന ഈ കാലഘട്ടത്തിൽ ഇത് വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്‌നമാണെന്നും അതിനനുസരിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പണി പൂർത്തികരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.സിറാജ്ജുദീൻ ഇല്ലത്തോടി , ട്രഷറർ വിശോഭ് പനങ്ങാട്ട് , വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, മുൻ പ്രസിഡന്റുമാരായ ഡോ.കെ.മൊയ്തു , എം.മുസമ്മിൽ , റഫി.പി.ദേവസ്യ , സുബൈർ കൊളക്കാടൻ, സി.ഇ ചാക്കുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.