കോഴിക്കോട്ട് 75.52 ശതമാനം, വടകരയിൽ 78.41
പോളിംഗ് വൈകിയത് അട്ടിമറിയെന്ന് ആരോപണം
കോഴിക്കോട്: തീപാറിയ പോരാട്ടം നടന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. വിവാദങ്ങളും കേസുകളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം നിറഞ്ഞു നിന്ന വടകരയിൽ 78.41 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4.07 ശതമാനത്തിന്റെ കുറവാണ് ഇത്തവണ വടകരയിലുണ്ടായത്. 2019ൽ 82.43 ശതമാനമായിരുന്നു പോളിംഗ്. രാത്രി 11.45 വരെ വോട്ടെടുപ്പ് നീണ്ടിട്ടും പോളിംഗ് ശതമാനം കുറഞ്ഞതാണ് മുന്നണികളെ ആശങ്കയിലാഴ്ത്തിയത്. വിദേശത്ത് നിന്ന് പോലും നിരവധി പേർ വോട്ടുചെയ്യാൻ എത്തിയിരുന്നു. വോട്ടിംഗ് മനപ്പൂർവ്വം വൈകിച്ചെന്നും ഭരണതലത്തിലെ അട്ടിമറി നടന്നെന്നുമുള്ള ആരോപണവുമായി യു.ഡി.എഫും എൻ.ഡി.എയും രംഗത്തെത്തി. എന്നാൽ എല്ലാ മണ്ഡലങ്ങളിലും വൈകിയിട്ടുണ്ടെന്നാണ് ഇടതുക്യാമ്പ് വിശദീകരിക്കുന്നത്.
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 75.42 ശതമാനമാണ് ഒടുവിലത്തെ പോളിംഗ് കണക്ക്. 2019ൽ 81.46 ശതമാനമായിരുന്നു. പൗരത്വഭേദഗതി നിയമം ഉൾപ്പടെ ന്യൂനപക്ഷ വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പിൽ 5.94 ശതമാനമാണ് വോട്ടിംഗ് ഇടിഞ്ഞത്. രാവിലെ കനത്ത പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ വോട്ടു ചെയ്യാനെത്തിയവരുടെ എണ്ണം കുറയുകയായിരുന്നു. വൈകീട്ടും മികച്ച പോളിംഗ് നടന്നെങ്കിലും 2019ലെ പോളിംഗ് ശതമാനത്തിന്റെ അടുത്തെത്താനായില്ല.
കോഴിക്കോട് മണ്ഡലം
75.52 ശതമാനം
(2019ൽ 81.46)
ബാലുശ്ശേരി: 76.61 (82.5)
എലത്തൂർ: 77.34 (83.31)
കോഴിക്കോട് നോർത്ത്: 70.96 (78.25)
കോഴിക്കോട് സൗത്ത്: 71.89 (78.54)
ബേപ്പൂർ: 75.35 (80.34)
കുന്ദമംഗലം: 78.16 (84.4)
കൊടുവള്ളി: 76.52 (81.39)
വടകര മണ്ഡലം 78.41
(2019 ൽ 82.48)
വടകര: 79.03 (83.03)
കുറ്റ്യാടി: 80.46(84.14)
നാദാപുരം: 78.84 (82.59)
കൊയിലാണ്ടി: 76.69 (81.05)
പേരാമ്പ്ര: 79.95 (84.61)
തലശ്ശേരി: 76.13 (80.33)
കൂത്തുപറമ്പ്: 77.50 (80.33)
വയനാട് ലോക്സഭാ മണ്ഡലം
തിരുവമ്പാടി: 73.37 (81.26)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |