കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസിലെ ഒന്നാംപ്രതി രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ച സിവിൽ പൊലീസ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസെടുത്തതിനെ തുടർന്ന് പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന കെ.ടി. ശരത് ലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒന്നാം അഡിഷണൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പ്രതിയെ നാടുവിടാൻ ശരത് സഹായിച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അഡ്വ. കെ.പി. മുഹമ്മദ് ആരിഫ്, അഡ്വ പി.കെ.നീതു എന്നിവർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രാഹുലിന്റെ അമ്മയും രണ്ടാം പ്രതിയുമായ ഉഷാകുമാരി, സഹോദരിയും മൂന്നാം പ്രതിയുമായ കാർത്തിക എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |