കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ജില്ലാ കളക്ടർ പൊലീസ് ആക്ടിലെ 144 -ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാവുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണിത്. കണ്ടെയ്ൻമെന്റ് സോണുകളിൽ
പൊതു, സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചിട്ടുണ്ട്.
തൊഴിൽ, അവശ്യസേവനാവശ്യങ്ങൾക്കു മാത്രമാണ് ഇളവ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കാൻ സിറ്റി, റൂറൽ പൊലീസ് മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകി.
കണ്ടെയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്‌ട്രേട്ടുമാർ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണത്തിനുണ്ടാവും. രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരം കൊവിഡ് ജാഗ്രത പോർട്ടലിൽ ലഭ്യമാണ്. രോഗവ്യാപനം അതിതീവ്രമായി തുടരുന്നത് ഗുരുതര സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |