മുക്കം: കൊവിഡ് വ്യാപനം അയവില്ലാതെ തുടരുന്നതിനാൽ പ്രതിരോധ കവചമൊരുക്കാൻ പാടുപെടുകയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ. രോഗികളാവുന്നവരെ പാർപ്പിക്കാനുള്ള ഡൊമിസിലറി കെയർ സെൻ്റർ , എഫ്.എൽ.ടി.സികൾ ഒരുക്കണം, അതിനകത്ത് കട്ടിലും കിടക്കയും ആവശ്യമായ ഉപകരണങ്ങളും കണ്ടെത്തണം, രോഗികളെ എത്തിക്കാനുള്ള വാഹനം കണ്ടെത്തണം.. ഇങ്ങനെ നീളുന്നു ചുമതലകൾ .അനുദിനം ഉയരുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് അവരെ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ആംബുലൻസുകൾ, ഓക്സിജൻ മുതൽ പൾസ് ഓക്സി മീറ്റർ വരെയുള്ള ഉപകരങ്ങൾ കണ്ടെത്താൻ നെട്ടോട്ടമോടുകയാണ്. പി.പി.ഇ കിറ്റ്,പൾസ് ഓക്സിമീറ്റർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ മുക്കം നഗരസഭ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്ന് സഹായം തേടിയിരിക്കുകയാണ്. നഗരസഭയുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനസജ്ജമായി.സഹായമാവശ്യമുള്ളവർ ഹെൽപ് ഡസ്കുമായി ബന്ധപ്പെടണം. ഫോൺ: 8547606199, 8113929188. സൗജന്യ ആംബുലൻസ് സർവ്വീസും ആരംഭിച്ചു. തെരുവുനായ്ക്കൾക്കുള്ള ഭക്ഷണ വിതരണവും തുടങ്ങി.ചെയർമാൻ പി.ടി. ബാബു, കൗൺസിലർമാരായ അശ്വതി സനൂജ്, പി.ജോഷില എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ് ഐ മുക്കം മേഖല കമ്മിറ്റി കൊവിഡ് രോഗികൾക്ക് അത്യാവശ്യ ഘട്ടത്തിൽ സഹായമെത്തിക്കാൻ ആരംഭിച്ച "സ്നേഹയാത്ര" വാഹന സർവീസ് ജില്ല സെക്രട്ടറിയറ്റംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ് ഐ പ്രവർത്തകർ ആരംഭിച്ച പൊതിച്ചോർ വിതരണം തുടരുകയാണ്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |