SignIn
Kerala Kaumudi Online
Thursday, 25 April 2024 9.40 PM IST

മഴക്കാല രോഗങ്ങളെ തുരത്താൻ തിരക്കിട്ട ശുചീകരണം

photo

കോഴിക്കോട്: മഴക്കാല രോഗങ്ങളെ തടയാൻ ശുചീകരണ തിരക്കിൽ നാടും നഗരവും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും സന്നദ്ധ സംഘങ്ങളുടെയും സഹകരണത്തോടെയാണ് മഴക്കാല പൂർവ ശുചീകരണം പുരോഗമിക്കുന്നത്. മാലിന്യം നിറഞ്ഞ കാനകളും വെള്ളക്കെട്ടുകളും സാംക്രമിക രോഗ വ്യാപനത്തിന്റെ ഉറവിടങ്ങളാകാമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെയാണ് ശുചീകരണത്തിന് യുദ്ധകാല വേഗം കൂടിയത്. പകർച്ച വ്യാധികൾ മഴക്കാലത്തെ പ്രധാന വെല്ലുവിളിയാണ്. കൊതുക്, എലി എന്നിവയുടെ ശല്യം കൂടുന്നതിനാൽ എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയവ കൂടാനും സാദ്ധ്യത ഏറെയാണ്. ഇടയ്ക്ക് പെയ്ത മഴയിൽ കൊതുകുകൾ പെരുകിയതിനാൽ പൊതുസ്ഥലങ്ങളിലെ ഓവുചാലുകൾ ഉൾപ്പെടെ ശുചീകരിക്കുന്നുണ്ട്. ഞായറാഴ്ചകളിൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന സർക്കാർ നിർദ്ദേശവുമുണ്ട്. ശുചീകരണത്തിന് ഹരിത കർമസേനയും സജീവമാണ്. പഞ്ചായത്തുകളിലെ ഹരിത കർമ സേനകൾ വഴി ടൺ കണക്കിന് പാഴ്‌വസ്തുക്കളാണ് ഒരാഴ്ചക്കിടെ ശേഖരിച്ച് കയറ്റി അയച്ചത്.

മഴക്കാലരോഗങ്ങൾ പടരാതിരിക്കാനും രോഗബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാനുള്ള സർക്കാർ സംവിധാനങ്ങൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതമായതിനാൽ കടുത്ത ജാഗ്രത പുലർ

ത്തണമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.