കോഴിക്കോട് : ആശുപത്രി സന്ദർശനം ഒഴിവാക്കിയുളള ചികിത്സയ്ക്കായി ആരംഭിച്ച ഇ സഞ്ജീവനി ടെലി മെഡിസിൻ പി.ജി ഡോക്ടർമാർക്ക് തിരിച്ചടിയാകുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ ഉറപ്പുവരുത്തേണ്ട ടെലി മെഡിസിൻ സംവിധാനം മെഡിക്കൽ പി.ജി വിദ്യാർത്ഥികളുടെ മാത്രം ചുമതലയായി മാറിയിരിക്കുകയാണ്. ആരോഗ്യ കാരണങ്ങളാലും മറ്റും കൊവിഡ് ഡ്യൂട്ടി നേരിട്ട് എടുക്കാൻ പറ്റാത്ത ഡോക്ടർമാർക്ക് ഇ സഞ്ജീവനി ഉപയോഗിക്കാം എന്നായിരുന്നു ഡി.എം.ഇയുടെ ഉത്തരവ്. എന്നാൽ ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികളെയാണ് എല്ലായിടത്തും നിയമിച്ചിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടിക്കൊപ്പം ഇ സഞ്ജീവനി കൂടി ഏല്പിച്ചതോടെ ഇവരുടെ ജോലി ഭാരം ഇരട്ടിയായിരിക്കുകയാണ്. ആരോഗ്യമേഖലയിൽ ആൾക്ഷാമം വരുന്നിടത്തെല്ലാം പി.ജി വിദ്യാർത്ഥികളെ നിറക്കുന്നതാണ് പുതിയ ആരോഗ്യനയം എന്നാണ് ഇവരുടെ ആരോപണം . നിലവിലെ ഡ്യൂട്ടി ക്രമം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി ജി വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |