കോഴിക്കോട്: ബലാത്സംഗം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. പന്തീരങ്കാവ് സ്വദേശി ദിൽഷാദാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പിടിയിലാവുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കൽ കോളേജ്, പന്നിയങ്കര, നല്ലളം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനുകളിലായാണ് ഇയാൾക്കെതിരെ മറ്റു കേസുകളുള്ളത്.
ഫോണിലൂടെ പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പണയത്തിന് താമസിച്ചിരുന്ന വീട്ടിൽ വെച്ചും പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവധ സ്ഥലങ്ങളിൽ പാർപ്പിച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 13ന് ബൈപാസിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ പന്തീരാങ്കാവ് സ്വദേശി വൈശാഖ് മരിച്ച കേസിൽ ദിൽഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ നല്ലളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലും മറ്റിടങ്ങളിൽ കവർച്ച കേസുകളിലും പ്രതിയാണ് ദിൽഷാദ്.
അന്വേഷണത്തിൽ പ്രതി ആലപ്പുഴയിലുള്ളതായി വിവരം ലഭിച്ചതോടെ പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ബൈജു കെ.ജോസിന്റ നിർദ്ദേശപ്രകാരം എസ്.ഐ ജിതേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു ഹരി എന്നിവർ ആലപ്പുഴ നോർത്ത് പൊലീസിന്റ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |