കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയനിലെ അംഗസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകരുടെ മക്കൾക്ക് ക്ഷീരകാരുണ്യ ഹസ്തം ആരോഗ്യ സഹായ പദ്ധതി പ്രഖ്യാപിച്ചു. കർഷകരുടെ 18 വയസിൽ താഴെ പ്രായമുള്ള, ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ച കുട്ടികൾക്കാണ് സഹായം നൽകുക. പ്രമേഹ ചികിത്സയ്ക്കുള്ള ഇൻസുലിന്റെ മുഴുവൻ ചെലവും ഡോക്ടറുടെ ഫീസുമടക്കം നൽകുന്നതാണ് പദ്ധതി. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നാളെ ഉച്ചയ്ക്ക് രണ്ടിന് മണിക്ക് ഓൺലൈനിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
മലബാർ മേഖലാ യൂണിയനിലെ അംഗസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് ജനിക്കുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി നിലവിലുണ്ട്. എസ്.ബി.ഐ വഴി നിശ്ചിതതുക നിക്ഷേപിച്ച് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആ തുക പെൺകുട്ടികൾക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |