കോഴിക്കോട് : കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിന്നു 2019 ജൂണിൽ വിരമിച്ച സ്റ്റോർ സൂപ്രണ്ടിന് ഡി.സി.ആർ.ജിയും ടെർമിനൽ സറണ്ടറും ശമ്പളപരിഷ്കരണപ്രകാരമുള്ള പുതിയ പെൻഷനും എത്രയും വേഗം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
നടപടി സ്വീകരിച്ച ശേഷം രണ്ട് മാസത്തിനകം ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.1992 മുതൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന എടവണ്ണ സ്വദേശി മുഹമ്മദ് അൻവർ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങി. സ്പാർക്കിലെ സാങ്കേതികതടസ്സവും സർവീസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനുണ്ടായ കാലതാമസവും കാരണമാണ് പെൻഷൻ ആനുകൂല്യങ്ങൾ വൈകിയതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ധരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |