കോഴിക്കോട്: ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി 'ആർട്ട് ഓഫ് അഡ്വക്കസി" എന്ന വിഷയത്തിൽ ഒരുക്കിയ ഗൂഗിൾ മീറ്റിൽ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അഭിഭാഷകരുമായി സംവദിച്ചു.
പൂർണമായ തയ്യാറെടുപ്പും ശരിയായ അവതരണവുമാണ് ഒരു അഭിഭാഷകന്റെ വിജയത്തിന് അടിസ്ഥാനമെന്നു അദ്ദേഹം പറഞ്ഞു. അഭിഭാഷകവൃത്തി എന്നും തനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ഒന്നാണ്. ഗവർണർ പദവിയിൽ നിന്ന് വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മീറ്റിന്റെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ ജഡ്‌ജിയുമായ പി.രാഗിണി നിർവഹിച്ചു. സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ടി. നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീകാന്ത് എസ്. നായർ സംസാരിച്ചു. ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ എം.പി. ഷൈജൽ സ്വാഗതവും സബ് ജഡ്‌ജ് എസ്. സൂരജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |