കോഴിക്കോട് : നഗരപരിധിയിലുള്ള വിവിധ മത്സ്യമാർക്കറ്റുകളിലെന്ന പോലെ മത്സ്യബന്ധന തുറമുഖങ്ങളിലും മിന്നൽ പരിശോധന. കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി പരിശോധനയ്ക്കിറങ്ങുകയായിരുന്നു.
വെള്ളയിൽ, പുതിയാപ്പ മത്സ്യബന്ധന തുറമുഖങ്ങളിലും സെൻട്രൽ മാർക്കറ്റ്, നടക്കാവ് മാർക്കറ്റ് എന്നിവിടങ്ങളിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷ ലൈസൻസില്ലാതെ അന്യസംസ്ഥാനത്ത് നിന്നു മത്സ്യം വിൽപ്പനയ്ക്കായി എത്തിച്ച രണ്ടു ഏജന്റുമാർക്കെതിരെ പിഴ ചുമത്തി.
വിവിധ കേന്ദ്രങ്ങളിൽ നിന്നായി 35 മത്സ്യ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കി. വെള്ളിയാഴ്ച പുലർച്ചെ 3.30ന് തുടങ്ങിയ പരിശോധന രാവിലെ 11 മണി വരെ നീണ്ടുനിന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി സംവിധാനം ഉപയോഗിച്ച് നിശ്ചിത ഗുണനിലവാരമുള്ള മത്സ്യമാണ് വിപണിയിൽ എത്തുക എന്ന് ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
കോർപ്പറേഷൻ ആരോഗ്യവിഭാഗം ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ ജോസഫ് കുര്യാക്കോസ്, ഡോ. വിഷ്ണു ഷാജി, ഡോ.ജിതിൻ രാജ്, ലസിക.എസ്, സുബിൻ.പി, വിമൽ. സി.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |