കോഴിക്കോട്: മതിയായ വിദ്യാർത്ഥികളില്ലാത്ത വിദ്യാലയങ്ങളിൽ തൊഴിലെടുക്കേണ്ടി വരുന്ന ദിവസ വേതനക്കാരായ അദ്ധ്യാപകർ വീണ്ടും പട്ടിണിയിൽ. ഒന്നാം കൊവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞതോടെ ഇവരുടെ വേതനം നിലച്ചിരുന്നു. തുടർന്ന് ഗവർണർക്ക് ഉൾപ്പെടെ നിവേദനം നൽകിയതിന്റെ ഫലമായി 2021 ജനുവരി മുതൽ സാധാരണ നിലയിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതുവരെ വേതനം നൽകാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവിൻ മേൽ
മാർച്ച് വരെ വേതനം ലഭിച്ചെങ്കിലും ഏപ്രിൽ മുതൽ നിലച്ചിരിക്കുകയാണ്. വേതനം നൽകുന്നതിന് നിയമ തടസമില്ലെന്നാണ് വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന മറുപടി. എന്നാൽ എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിൽ ഇവരുടെ ബില്ലുകൾ പാസാക്കാതെ നിർത്തിയിരിക്കുകയാണ്.
സ്ഥിര അദ്ധ്യാപകരെ പോലെ കൊവിഡ് ഡ്യൂട്ടിയും ഓൺലൈൻ ക്ളാസും ഇവർ എടുക്കുന്നുണ്ട്. പക്ഷെ വേതനം മാത്രമില്ല. തങ്ങളെ പട്ടിണിക്കിടുന്ന സമീപനം ഒഴിവാക്കണമെന്നാണ് താത്ക്കാലിക അദ്ധ്യാപക കൂട്ടായ്മയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |