കോഴിക്കോട്: അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമായതോടെ മഴ കനത്തു. ജില്ലയിൽ ഇന്നും യെലോ അലേർട്ട് തുടരും. മലയോരത്തും തീരദേശത്തും മഴ ഇന്നലെയും ശക്തമായി തുടർന്നു. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. ആന്ധ്ര, ഒഡിഷ തീരങ്ങളിലെ ന്യൂനമർദ്ദം കാരണം അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാണ്. കടലാക്രമണ മുന്നറിയിപ്പുമുണ്ട്.
15 വരെയാണ് മഴ മുന്നറിയിപ്പുകൾ. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
താമരശേരി, തിരുവമ്പാടി തുടങ്ങിയ മലയോര പ്രദേശങ്ങളിലെല്ലാം ഇട വിട്ട് മഴയുണ്ടായി. കോഴിക്കോട് നഗരത്തിലുൾപ്പെടെ പലയിടങ്ങളിലും ഉച്ചവരെ തുടർച്ചയായി മഴ പെയ്തു. ഉച്ചയോടെ മഴ കുറഞ്ഞു. രാത്രിയിൽ മഴ ശക്തിപ്രാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |