SignIn
Kerala Kaumudi Online
Friday, 19 April 2024 5.22 PM IST

മാസ്കിടുന്നത് ശരിയല്ലെ , പണി വഴിയെ വരും

mask

കോഴിക്കോട്: എൻ- 95 മാസ്കിന് മുകളിൽ നിൽക്കട്ടെ മറ്റൊന്നു കൂടി എന്ന നിലപാടാണ് ഭൂരിഭാഗം മലയാളികൾക്കും. എന്നാൽ സുരക്ഷ കൂട്ടാൻ എങ്ങനെയെങ്കിലും ഇരട്ട മാസ്കിട്ടാൽ കിട്ടും എട്ടിന്റെ പണി. മാസ്ക് ധാരണത്തിൽ തെറ്റായ രീതി തുടരുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ശാരീരിക അസ്വസ്ഥതകൾ, വിട്ടുമാറാത്ത തലവേദന എന്നിവ ഇവയിൽ ചിലതുമാത്രം.

ഇരട്ട മാസ്ക് ശരിയായി ധരിച്ചില്ലെങ്കിൽ ശരീരത്തിലെ ഓക്‌സിജൻ നില താഴുകയും അത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. സർജിക്കൽ മാസ്‌കും മുകളിൽ ഒരു തുണി മാസ്‌കും എന്നതാണ് ‘ഇരട്ട മാസ്‌കിംഗ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇരട്ട മാസ്കുകൾക്ക് കൊവിഡ് വൈറസ് വഹിക്കുന്ന ശ്വസന തുള്ളികളുടെ വ്യാപന സാധ്യത കുറയ്ക്കാൻ കഴിയുമെന്ന യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) ജനുവരിയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക വ്യാപകമായി ഇരട്ട മാസ്ക് പ്രാബല്യത്തിൽ വന്നത്. മൂന്ന് പാളികളോടെ വരുന്ന സർജിക്കൽ മാസ്ക് മൂക്കും വായും മൂടുന്ന വിധം ധരിക്കുക, അതിനു മുകളിൽ തുണി മാസ്ക് എന്നാണ് സി.ഡി.സി നിർദ്ദേശിക്കുന്ന ഇരട്ട മാസ്ക്. എന്നാൽ ഏതെങ്കിലും രണ്ടു മാസ്ക് എന്ന രീതിയിലാണ് പലരും ഇരട്ട മാസ്ക് ഉപയോഗിക്കുന്നത്. എൻ -95 മാസ്കിന്റെ കൂടെ മറ്റ് മാസ്കുകൾ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടും പലരും തെറ്റായ രീതി ഇപ്പോഴും തുടരുകയാണ്.

ഇരട്ട മാസ്ക് ഉപയോഗം (ശരി )

1. സർജിക്കൽ മാസ്‌കിന് മുകളിൽ തുണി മാസ്‌ക്

2. എൻ -95 മാസ്‌കാണെങ്കിൽ ഒന്ന് മാത്രം

3. മാസ്ക് മുഖത്തിന് അനുയോജ്യമായവ

ഇരട്ട മാസ്ക് ഉപയോഗം (തെറ്റ്)

1. രണ്ട് സർജിക്കൽ മാസ്ക്.

2. രണ്ട് തുണി മാസ്ക്.

3. എൻ- 95ന് മുകളിൽ തുണി മാസ്ക്

4. സർജിക്കൽ മാസ്കിന് മുകളിൽ എൻ -95

''ശരിയായ രീതിയിൽ മാസ്ക് ധരിക്കണം. ഇറുങ്ങിയ മാസ്കുകൾ ഒഴിവാക്കി ഓരോരുത്തരുടെയും മുഖത്തിന് അനുയോജ്യമായവ മാത്രം ഉപയോഗിക്കണം.'' ശ്വാസകോശ വിദഗ്ദൻ -കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ

ആശ്വാസമില്ല ടി.പി.ആർ 13.77%

കോഴിക്കോട് : ജില്ലയിൽ കൊവിഡ് രോഗികൾ ഉയർന്നുതന്നെ. 1359 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1329 പേർ രോഗബാധിതരായി. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ഒരാൾക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചു. 10021 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1176 പേർ കൂടി രോഗമുക്തി നേടി. 13.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15453 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.പുതുതായി വന്ന 2565 പേർ ഉൾപ്പടെ 38281 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് 3, അത്തോളി 2, ചെങ്ങോട്ടുകാവ് 1, മൂടാടി 1, നാദാപുരം 1, ഒളവണ്ണ 6, പനങ്ങാട് 2, പെരുമണ്ണ 1, പെരുവയൽ 1, പുതുപ്പാടി 1, തൂണേരി 2, വാണിമേൽ 6.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 255, അരിക്കുളം 23, അത്തോളി 11, ആയഞ്ചേരി 8, അഴിയൂർ 2, ബാലുശ്ശേരി 23, ചക്കിട്ടപ്പാറ 10, ചങ്ങരോത്ത് 14, ചാത്തമംഗലം 14, ചെക്ക്യാട് 1, ചേളന്നൂർ 43, ചേമഞ്ചേരി 14, ചെങ്ങോട്ട്കാവ് 12, ചെറുവണ്ണൂർ 1, ചോറോട് 5, എടച്ചേരി 2, ഏറാമല 9, ഫറോക്ക് 29, കടലുണ്ടി 28, കക്കോടി 17, കാക്കൂർ 19, കാരശ്ശേരി 5, കട്ടിപ്പാറ 4, കാവിലുംപാറ 5, കായക്കൊടി 25, കായണ്ണ 10, കീഴരിയൂർ 2, കിഴക്കോത്ത് 5, കോടഞ്ചേരി 5, കൊടിയത്തൂർ 19, കൊടുവള്ളി 6, കൊയിലാണ്ടി 33, കുടരഞ്ഞി 16, കൂരാച്ചുണ്ട് 6, കൂത്താളി 5, കോട്ടൂർ 5, കുന്ദമംഗലം 33, കുന്നുമ്മൽ 2, കുരുവട്ടൂർ 4, കുറ്റ്യാടി 23, മടവൂർ 33, മണിയൂർ 30, മരുതോങ്കര 2, മാവൂർ 4, മേപ്പയ്യൂർ 8, മൂടാടി 13, മുക്കം 11, നാദാപുരം 21, നടുവണ്ണൂർ 7, നൻമണ്ട 31, നരിക്കുനി 19, നരിപ്പറ്റ 8, നൊച്ചാട് 5, ഒളവണ്ണ 12, ഓമശ്ശേരി 23, ഒഞ്ചിയം 15, പനങ്ങാട് 12, പയ്യോളി 17, പേരാമ്പ്ര 22, പെരുമണ്ണ 36, പെരുവയൽ 17, പുറമേരി 7, പുതുപ്പാടി 6, രാമനാട്ടുകര 7, തലക്കുളത്തൂർ 3, താമരശ്ശേരി 10, തിക്കോടി 10, തിരുവള്ളൂർ 11, തിരുവമ്പാടി 10, തൂണേരി 8, തുറയൂർ 9, ഉള്ള്യേരി 10, ഉണ്ണികുളം 40, വടകര 28, വളയം 11, വാണിമേൽ 5, വേളം 41, വില്യാപ്പള്ളി 14.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.