വടകര: കേരളത്തിൽ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെങ്കിലും രാഷ്ടീയ ഇടപെടലായിത്തീരുന്ന ഗവർണറുടെ ഉപവാസം അനുചിതമായ നടപടിയാണെന്ന് ആർ.എം.പി.ഐ. സംസ്ഥാന സർക്കാരും ഭരിക്കുന്ന പാർട്ടിയും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന വിഷയത്തിൽ പ്രതിസ്ഥാനത്താണ് നിൽക്കുന്നത്.
ഇക്കാര്യത്തിൽ ആശങ്കയറിയിക്കാൻ സർക്കാരിന്റെ തലവനെന്ന നിലയിൽ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ പ്രത്യക്ഷ സമരം ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിക്കു ചേരുന്നതല്ല. വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ചാൻസലർ പദവി ഉപയോഗപ്പെടുത്തി സർവകലാശാലകളുടെ ദൈനംദിന ഭരണത്തിൽ നേരിട്ടിടപെടുന്നതും നല്ലതല്ല. മുൻ ഗവർണർ ജസ്റ്റിസ് സദാശിവം ഇത്തരം നടപടികൾ തുടർന്നിരുന്നു എന്നത് സ്മരണീയമാണെന്നും ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |