SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.27 PM IST

നിയന്ത്രണം അയഞ്ഞു, കൊവിഡ് ഉയ‌ർന്നു

kovid

2000 കടന്ന് വീണ്ടും രോഗികൾ

മുന്നറിയിപ്പുമായി കളക്ടറും പൊലീസും

കോഴിക്കോട് : കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്ക് ഇളവുനൽകിയതോടെ രോഗികൾ ഉയരുന്നത് ജില്ലയെ ഭീതിയിലാക്കുന്നു. 2105 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 14.42 ശതമാനമാണ് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 2087 പേർ രോഗ ബാധിതരായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

14821പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1406 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 18440 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3338 പേർ ഉൾപ്പെടെ 42588 പേരാണ് നിരീക്ഷണത്തിലുളളത്. രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ ശീലങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും തിരക്കും ആൾക്കൂട്ടവുമുണ്ടാകുന്ന സാഹചര്യം കർശനമായി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്


 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് 4, അഴിയൂർ 1, ബാലുശ്ശേരി 1, ചെറുവണ്ണൂർ 1, ഫറോക്ക് 1, നാദാപുരം1, ഒളവണ്ണ 1, താമരശ്ശേരി 1, തൂണേരി 2.

 സമ്പർക്കം

കോഴിക്കോട്‌കോർപ്പറേഷൻ 261, അരിക്കുളം 37, അത്തോളി 43, ആയഞ്ചേരി 18, അഴിയൂർ 17, ബാലുശ്ശേരി 22, ചക്കിട്ടപ്പാറ 29, ചങ്ങരോത്ത് 17, ചാത്തമംഗലം 32, ചെക്ക്യാട് 8, ചേളന്നൂർ 19, ചേമഞ്ചേരി 12, ചെങ്ങോട്ട്കാവ് 23, ചെറുവണ്ണൂർ 11, ചോറോട് 36, എടച്ചേരി 12, ഏറാമല 16, ഫറോക്ക് 44, കടലുണ്ടി 29, കക്കോടി 36, കാക്കൂർ 1, കാരശ്ശേരി 33, കട്ടിപ്പാറ 7, കാവിലുംപാറ 35, കായക്കൊടി 20, കായണ്ണ 7, കീഴരിയൂർ 15, കിഴക്കോത്ത് 39, കോടഞ്ചേരി 23, കൊടിയത്തൂർ 44, കൊടുവള്ളി 50, കൊയിലാണ്ടി 41, കൂടരഞ്ഞി 14, കൂരാച്ചുണ്ട് 10, കൂത്താളി 16, കോട്ടൂർ 23, കുന്ദമംഗലം 21, കുന്നുമ്മൽ 11, കുരുവട്ടൂർ 17, കുറ്റ്യാടി 6, മടവൂർ 17, മണിയൂർ 36, മരുതോങ്കര 14, മാവൂർ 7, മേപ്പയ്യൂർ 31, മൂടാടി 22, മുക്കം 15, നാദാപുരം 10, നടുവണ്ണൂർ 18, നൻമണ്ട 41, നരിക്കുനി 7, നരിപ്പറ്റ 8, നൊച്ചാട് 16, ഒളവണ്ണ 78, ഓമശ്ശേരി 36, ഒഞ്ചിയം 17, പനങ്ങാട് 24, പയ്യോളി 57, പേരാമ്പ്ര 13, പെരുമണ്ണ 32, പെരുവയൽ 44, പുറമേരി 12, പുതുപ്പാടി 14, രാമനാട്ടുകര 7, തലക്കുളത്തൂർ 41, താമരശ്ശേരി 30, തിക്കോടി 27, തിരുവള്ളൂർ 33, തിരുവമ്പാടി 11, തൂണേരി 35, തുറയൂർ 12, ഉള്ള്യേരി 22, ഉണ്ണികുളം 34, വടകര 52, വളയം 10, വാണിമേൽ 17, വേളം 5, വില്യാപ്പള്ളി 29.

കുട്ടികളും മുതിർന്നവരും കടകളിൽ
വന്നാൽ വാഹനം പിടിച്ചെടുക്കും; പൊലീസ്

കോഴിക്കോട്: ഇന്ന് മുതൽ 20 വരെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികളുമായോ മുതിർന്ന പൗരന്മാരുമായോ കടകളിലോ പൊതു സ്ഥലത്തോ എത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് സിറ്റി പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. പ്രൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം കടകൾ തുറക്കുന്നത്. കടയുടെ വലുപ്പം അനുസരിച്ച് സാമൂഹിക അകലം പാലിച്ചായിരിക്കണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്താവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ച് ഉപഭോക്താക്കൾ പ്രവേശിപ്പിച്ചാൽ ഷട്ടർ താഴ്ത്തുക. കടകളിലെത്തിയവർ പുറത്തേക്ക് ഇറങ്ങിയാൽ ഷട്ടർ ഉയർത്തി പ്രവേശിപ്പിക്കുക.

ലോക്ക് ഡൗൺ ഇളവിൽ ജാഗ്രത വേണം: കളക്ടർ

കോഴിക്കോട് : എ,ബി,സി മേഖലകളിൽ അനുവദിച്ച ലോക്ക്ഡൗൺ ഇളവ് കൊവിഡ് വ്യാപനത്തിന് വഴിവെക്കാതിരിക്കാൻ വ്യാപാരികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകൾ കൂട്ടമായി പുറത്തിറങ്ങി ഇടപഴകിയാൽ രോഗവ്യാപനമുണ്ടാകും. സാമൂഹിക അകലം, മാസ്‌ക്, സാനി​റ്റൈസർ എന്നീ കാര്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കർശനമായും പാലിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അനാവശ്യമായി യാത്ര ചെയ്താൽ വാഹനങ്ങൾ പിടിച്ചെടുക്കും. മിഠായി തെരുവിലെ തിരക്ക് നിയന്ത്റിക്കാൻ പ്രത്യേക നിരീക്ഷണമുണ്ടാവും. ആളുകൾ അതാത് പ്രദേശങ്ങളിലെ മാർക്ക​റ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ഉപകരിക്കും. ഡി കാ​റ്റഗറിയിൽ പെടുന്ന തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ നിന്ന് ആളുകൾ മ​റ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാനും മ​റ്റും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.