കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികൾ വീടുകളിൽ ബലി പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായതിനാൽ ബന്ധു വീടുകളിലേക്കുള്ള യാത്ര ഉണ്ടായില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പള്ളികളിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തവരുടെ എണ്ണം പരമാവധി 40 ആയി കുറച്ചിരുന്നു. കൂടുതൽ പേരും വീടുകളിൽ പെരുന്നാൾ നമസ്കാരം നടത്തി. പള്ളികളിൽ സാനിറ്റൈസറും കൈ കഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.
സാമൂഹിക അകലം പാലിച്ച് ഹസ്തദാനമോ ആലിംഗന ഇല്ലാതെയാണ് വിശ്വാസകൾ പള്ളികളിൽ നിന്ന് മടങ്ങിയത്. കൊവിഡ് രോഗികൾ കൂടുതലുളള ജില്ലയിൽ കൂട്ടംകൂടി ഭക്ഷണം കഴിക്കുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കി. കുട്ടികളും പ്രായം കൂടിയവരും പരമാവധി വീടുകളിൽ ഒതുങ്ങി. പൊതു സ്ഥലങ്ങളിൽ അറവ് ഒഴിവാക്കിയും വീടുകളിലേക്കുള്ള മാംസ വിതരണത്തിന് വോളണ്ടിയർമാരെ നിശ്ചയിച്ചും ചടങ്ങുകൾ ലളിതമാക്കി.
വിനോദ സഞ്ചാര മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോഴിക്കോട് ബീച്ചിൽ ഉൾപ്പെടെ പ്രവേശനം വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |