കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പി.എം.താജ് അനുസ്മരണ പരിപാടികൾക്ക് ഇന്ന് തുടക്കം. 29 വരെ ഓൺലൈനിലൂടെ അന്താരാഷ്ട്ര രംഗാവതരണ ശില്പശാല നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശില്പശാലയിൽ ശങ്കർ വെങ്കിടേശ്വരൻ, ഡോ.അമിത് പരമേശ്വരൻ, ഡോ. ലക് സനായി സോങ് ചെങ്‌ചയ്, ജിജോ കെ.മാത്യു, അസ്‌കർ അലി, അതുൽ വിജയകുമാർ, മനീഷ് പനച്ചിയാരു എന്നിവർ സംബന്ധിക്കും.
തിയേറ്റർ ശില്പശാല വൈശാഖൻ ഉദ്ഘാടനം ചെയ്യും.
നാടക മുഹൂർത്തങ്ങളെ മുൻനിറുത്തിയുള്ള ചിത്രാവിഷ്കാരങ്ങൾക്കും ഇന്ന് തുടക്കം കുറിക്കും. 29 വരെ ദിവസവും വൈകിട്ട് 6ന് വിവിധ ഭാഷാ നാടകവേദികളെ കുറിച്ച് പ്രമുഖരുടെ പ്രഭാഷണമുണ്ടാവും. വെെകിട്ട് 7ന് പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മിറ്റികളുടെ പരിപാടികളും അരങ്ങേറും. 28 ന് വൈകിട്ട് 7ന് 'പ്രിയപ്പെട്ട അവിവാഹിതൻ' എന്ന താജ് നാടകവും 29ന് 'തലസ്ഥാനത്തു നിന്ന് ഒരു വാർത്തയും ഇല്ല" എന്ന നാടകവും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.പി.ദാസൻ, എ.കെ.രമേശ്, വിൽസൺ സാമുവൽ, ഡോ.യു.ഹേമന്ദ് കുമാർ, കെ.കെ.സി.പിള്ള തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |