കുന്ദമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിൽ 'ദിവ്യാംഗ് യാത്ര' യുമായി ഡൽഹിയിലെത്തി. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾക്കും പരിഹാരം തേടി രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും നിവേദനങ്ങൾ സമർപ്പിച്ച അദ്ദേഹം കേന്ദ്ര സഹമന്ത്രി വി മുരളീധരനെ നേരിട്ടുകണ്ടും അടിയന്തരാവശ്യങ്ങൾ അവതരിപ്പിച്ചു.
ജൂലായ് 18 നാണ് നൗഷാദ് കുന്ദമംഗലത്ത് നിന്ന് കാറിൽ യാത്ര തിരിച്ചത്. കൊവിഡ് വ്യാപനത്തോടെ പ്രയാസത്തിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജീവിക്കാനുള്ള വരുമാനം തൊഴിലുറപ്പ് പദ്ധതി മാതൃകയിൽ നടപ്പാക്കണമെന്നതാണ് നിവേദനത്തിലെ മുഖ്യആവശ്യം. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സംരക്ഷണ കേന്ദ്രം ആരംഭിക്കുക, ഓരോ സ്കൂളിലും മുഴുവൻസമയ റിസോഴ്സ് അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയവയും ഭീമഹർജിയിലെ ആവശ്യങ്ങളായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |