കോഴിക്കോട്: പീഡനത്തിന് ഇരയായി പശ്ചിമബംഗാളിൽ നിന്ന് കോഴിക്കോട്ടെത്തിയ പത്തു വയസുകാരിയെ വിചാരണ കോടതിയിൽ ഹാജരാക്കുന്നതിന് സംരക്ഷണം ഉറപ്പാക്കണമെന്നു കാണിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ പശ്ചിമബംഗാൾ ആഭ്യന്തര വകുപ്പ് സെക്രട്ടറിയ്ക്കും സംസ്ഥാന ബാലാവകാശ കമ്മിഷനും കത്തയച്ചു.
ബന്ധുവിന്റെയും കൂട്ടാളികളുടെയും പീഡനത്തെ തുടർന്നാണ് പത്തു വയസുകാരിയെയും കൂട്ടി അമ്മ നാടുവിട്ട് കോഴിക്കോട്ട് എത്തിപ്പെട്ടത്. പീഡനം സംബന്ധിച്ച് പരാതി നൽകിയതിനാൽ ജീവന് ഭീഷണിയുണ്ടെന്നിരിക്കെ സ്വദേശത്തേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. കേസ് വിചാരണയ്ക്ക് കുട്ടിയുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിൽ കഴിയുന്ന കുട്ടിയ്ക്കും അമ്മയ്ക്കും സംരക്ഷണം നൽകാൻ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |