കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞെങ്കിലും വ്യാപനം ഉയർന്ന പ്രദേശങ്ങളിൽ ലോക്ക് അഴിയില്ല. ജനസംഖ്യാനുപാത പ്രതിവാര രോഗവ്യാപനം പത്തിൽ കൂടുതലുള്ള കോർപ്പറേഷൻ, മുനിസിപ്പാലിറ്റി വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. അതി വ്യാപനമുള്ള തദ്ദേശ ഭരണ പ്രദേശങ്ങളിൽ പ്രത്യേക നിയന്ത്രണം നടപ്പിലാക്കും.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 34, 35, 43 വാർഡുകൾ, മുക്കം മുനിസിപ്പാലിറ്റിയിലെ 1, 26, 32 വാർഡുകളിലെ രോഗവ്യാപന തോത് പത്തിന് മുകളിലാണ്. ഈ വാർഡുകളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം പ്രവർത്തിക്കും. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സമയം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി അനുവദിക്കും. വാർഡുകൾ പൂർണമായും അടച്ചിടും. വാർഡുകളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. ഗതാഗതം നിരോധിക്കും. ദേശീയ- സംസ്ഥാന പാതകളിലൂടെ യാത്ര ചെയ്യുന്നവർ ഈ വാർഡുകളിൽ നിർത്താൻ പാടില്ല. രാത്രി ഏഴ് മണി മുതൽ രാവിലെ അഞ്ച് വരെ യാത്രകൾ പൂർണമായി നിരോധിച്ചു. അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രകൾ അനുവദിക്കും. പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.
ഇന്നലെ 2406
കോഴിക്കോട് : ജില്ലയിൽ ഇന്നലെയും കൊവിഡ് രോഗികൾ രണ്ടായിരത്തിന് മുകളിൽ . ടി.പി.ആറും ഉയർന്നു. 2406 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 2383 പേർക്കാണ് രോഗം ബാധിച്ചത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 16535 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2386പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 25598 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 56194 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഉറവിടം വ്യക്തമല്ലാത്തവർ
എടച്ചേരി 1, ഫറോക്ക് 2, കടലുണ്ടി 2, കിഴക്കോത്ത് 1, കൂത്താളി 1, കുന്ദമംഗലം 1, നാദാപുരം 3, ഒളവണ്ണ 4, പുറമേരി 2, രാമനാട്ടുകര 2, വാണിമേൽ 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |