കോഴിക്കോട്: കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽ പൊതുജനങ്ങൾക്കായി പെട്രോൾ ബങ്ക് തുറക്കുന്നതിന്റെ ഭാഗമായി ഇന്ധനടാങ്ക് നിർമ്മാണത്തിന് തുടക്കമായി. ഈ മാസം പതിനാലിന് ബങ്ക് പൊതുജനങ്ങൾക്കായി തുറന്ന് നൽകും. തുടക്കത്തിൽ പെട്രോളും പിന്നീട് ഡീസലുമാണ് വിതരണം ചെയ്യും. യാർഡിന്റെ വീതി കൂട്ടൽ, ടെെൽ വിരിക്കൽ, ടാങ്ക് ക്ലീൻ ചെയ്യുന്ന പ്രവർത്തികൾ തുടങ്ങിയവയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ബസ് അകത്തേക്ക് കയറി വരുന്ന ഭാഗത്ത് ഇപ്പോൾ 10.2 മീറ്റർ വീതിയാണുളളത്. ഇത് വീതി കൂട്ടി 14. 2 മീറ്ററാക്കും. ഇതോടെ ബങ്കിലേക്ക് മറ്റ് വാഹനങ്ങൾ കടന്നു വരുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കും.
കെ എസ് ആർ ടി സിയുടെ ബങ്ക് സ്വകാര്യ വ്യക്തികൾ കൂടി ഉപയോഗിച്ചാൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 ബങ്കുകളാണ് കെ എസ് ആർ ടി സി തുടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |